പ്രതീകാത്മക ചിത്രം 
World

ഫുട്‌ബോള്‍ ഗ്രൗണ്ട് കുരുതിക്കളമായി, 50 പേരുടെ തലവെട്ടിമാറ്റി; മൊസാംബിക്കില്‍ ഭീകരാക്രമണം

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൊടും ക്രൂരത

സമകാലിക മലയാളം ഡെസ്ക്

മാപുട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൊടും ക്രൂരത.  50 പേരുടെ തലവെട്ടി മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.

വടക്കന്‍ മൊസാംബിക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം.ഫുട്‌ബോള്‍ ഗ്രൗണ്ടാണ് കുരുതിക്കളമായത്. 50 പേരെ നിരത്തിനിര്‍ത്തിയാണ് ഐഎസിനോട് അനുഭാവമുള്ളവര്‍ കൂട്ടകൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നഞ്ചബ ഗ്രാമത്തില്‍ വീടുകള്‍ക്ക് ഭീകരര്‍ തീവെച്ചതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റൊരു ഗ്രാമത്തിലും സമാനമായ കൊലപാതക പരമ്പര നടന്നിട്ടുണ്ട്. 2017 മുതല്‍ മൊസാംബിക്കില്‍ തുടര്‍ച്ചയായി നടന്നുവരുന്ന ഭീകരാക്രമണത്തില്‍ അവസാനത്തേതാണ് ഇത്. ഇതിനോടകം 2000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നാലുലക്ഷത്തോളം പേര്‍ ഭവനരഹിതരായതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭരണം കൊണ്ടുവരാനാണ് ഭീകരരുടെ ശ്രമം. തൊഴിലില്ലാത്ത ചെറുപ്പക്കാരെയും മറ്റും ആയുധം എടുക്കാന്‍ പ്രേരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT