മിലാൻ: പീഡനത്തിന് 10 സെക്കന്റ് ദൈർഘ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലിയിൽ 17കാരിയായ സ്കൂൾ വിദ്യാർഥിനിയുടെ പരാതി കോടതി തള്ളി. കേസിൽ 66 കാരനായ ജീവനക്കാരെ കോടതി വെറുതെ വിടുകയും ചെയ്‌തു. കേസിൽ കോടതിയുടെ വിചിത്ര നിരീക്ഷണം സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധമാണ് ഉയർത്തുന്നത്.
ഇറ്റലിയിലെ റോം ഹൈസ്‌കൂളിലെ വിദ്യാർഥിനിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സ്കൂളിലെ പടികൾ കയറുന്നതിനിടെ പിന്നിൽ നിന്നും കയറിപിടിച്ച ജീവനക്കാരൻ അടിവസ്ത്രത്തിലൂടെ കൈകടത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. വിദ്യാർഥിനി തിരിഞ്ഞ് പ്രതികരിക്കാൻ ആഞ്ഞപ്പോഴേക്കും ഇയാൾ സ്ഥലം വിട്ടുവെന്നും പരാതിയിൽ പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എന്നാൽ തമാശയ്‌ക്ക് ചെയ്‌തു എന്നായിരുന്നു ഇയാളുടെ വിശദീകരണം. വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ പ്രവൃത്തിക്ക് 10 സെക്കന്റ് ദൈർഘ്യമില്ലാത്തതിനാൽ പീഡനമായി കാണാൻ കഴിയില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. കോടതി വിധി വൈറലായതോടെ ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖർ ഉൾപ്പെടെ രംഗത്തെത്തി. അനുവാദമില്ലാതെ ആർക്കും ആരേയും സ്പർശിക്കാനുള്ല അവകാശമില്ല. അഞ്ച് സെക്കന്‍റ് പോലും ഇല്ലെങ്കിലും അനുവാദമില്ലാതെ തൊടരുതെന്നാണ് ചലചിത്രതാരമായ പൌലോ കാമിലി കോടതി വിധിയെ വിമര്‍ശിച്ചു. കോടതി വിധിയിൽ പ്രതിഷേധിച്ച് 10 സെക്കന്റ് എന്ന ഹാഷ്ടാഗിൽ സോഷ്യൽമീഡിയയിൽ ഡെമോ വിഡിയോകൾ ഉൾപ്പെടെ ആയിരക്കണക്കിന് പോസ്റ്റുകളാണ് ആളുകൾ പങ്കുവെക്കുന്നത്. സ്കൂള്‍ മാനേജ്മെന്‍റും നീതി ന്യായ സംവിധാനവും തന്നെ വഞ്ചിട്ടുവെന്ന് വിദ്യർഥിനി പ്രതികരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates