പ്രതീകാത്മക ചിത്രം 
World

ഒറ്റ ഡോസ് മാത്രം; ജോൺസൺ ആൻഡ് ജോൺസന്റെ കോവിഡ് വാക്‌സിന് 66 ശതമാനം ഫലപ്രാപ്തി 

മൂന്ന് രാജ്യങ്ങളിലായി 44,000 ഓളം സന്നദ്ധപ്രവർത്തകരിൽ പരീക്ഷിച്ചതിന്റെ ഫലമാണ് കമ്പനി പുറത്തുവിട്ടത്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച സിംഗിൾ-ഡോസ് കോവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ 66 ശതമാനം ഫലപ്രാപ്തി കാണിച്ചെന്ന് കമ്പനി. മൂന്ന് രാജ്യങ്ങളിലായി 44,000 ഓളം സന്നദ്ധപ്രവർത്തകരിൽ പരീക്ഷിച്ചതിന്റെ ഫലമാണ് കമ്പനി പുറത്തുവിട്ടത്. 

വിവിധ സ്ഥലങ്ങളിൽ നിന്നും കൊറോണ വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങൾ ബാധിച്ചവരിൽ അടക്കം പരീക്ഷിച്ചപ്പോൾ വാക്സിൻ 66 ശതമാനം ഫലപ്രദമായിരുന്നുവെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ വാക്സിന് അമേരിക്കയിൽ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ രാജ്യത്ത് അനുമതി നൽകിയിരിക്കുന്ന ഫൈസർ, മൊഡേണ കോവിഡ് വാക്‌സിനുകളേക്കാൾ ഫലപ്രാപ്തി കുറവാണെങ്കിലും ഒറ്റ ഡോസ് മാത്രം നൽകിയാൽ മതി എന്നതാണ് ജോൺസൺ ആൻഡ് ജോൺസന്റെ വാക്‌സിനെ വ്യത്യസ്തമാക്കുന്നത്. 

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ അമേരിക്കയിൽ 72 ശതമാനവും ലാറ്റിനമേരിക്കയിൽ 66 ശതമാനവും ദക്ഷിണാഫ്രിക്കയിൽ 57 ശതമാനവും ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT