ഹുസൈൻ രാജകുമാരനും രജ്‌വ അൽസെയ്ഫും/ ചിത്രം; എഎഫ്പി 
World

ജോർദാൻ കിരീടാവകാശിയുടെ ജീവിതസഖിയായി സൗദി അറേബ്യൻ സുന്ദരി; രാജകീയം വിവാഹം

ജോർദാൻ തലസ്ഥാനമായ അമ്മാനിലെ സെഹ്റാൻ കൊട്ടാരത്തിൽ വച്ചായിരുന്നു രാജകീയ വിവാഹം

സമകാലിക മലയാളം ഡെസ്ക്

അമ്മാൻ; ജോർദാൻ കിരീടാവകാശിയുടെ ഭാര്യയായി സൗദി അറേബ്യൻ സുന്ദരി. ജോർദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരനാണ് സൗദിയിലെ പ്രമുഖ വ്യവസായ കുടുംബത്തിൽ നിന്നുള്ള രജ്‌വ അൽസെയ്ഫിനെ ജീവിതസഖിയാക്കിയത്. ജോർദാൻ തലസ്ഥാനമായ അമ്മാനിലെ സെഹ്റാൻ കൊട്ടാരത്തിൽ വച്ചായിരുന്നു രാജകീയ വിവാഹം. 

വിവാഹച്ചടങ്ങിൽ യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ, ബ്രിട്ടനിലെ വില്യം രാജകുമാരൻ, ഭാര്യ കെയ്റ്റ് എന്നിവർ അടക്കം 140 അതിഥികൾ പങ്കെടുത്തു. വിവാഹച്ചടങ്ങും ആഘോഷപരിപാടികളും രാജ്യമെങ്ങും വലിയ സ്ക്രീനുകളിൽ തൽസമയം സംപ്രേഷണം ചെയ്തു. കൊട്ടാരത്തിന് പുറത്തു കൂടിയിരുന്ന ജനക്കൂട്ടം ഹുസൈൻ രാജകുമാരനേയും രജ്‌വ അൽസെയ്ഫിനേയും കയ്യടികളോടെയാണ് എതിരേറ്റത്. 

29കാരിയായ രജ്‌വ സൗദി ആർക്കിടെക്ടാണ്. ന്യൂയോർക്കിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. വിവാഹത്തോടെ രജ്‌വ ജോർ​ദാൻ രാജകുമാരി പദവി ലഭിച്ചു. 28കാരനായ ഹുസൈൻ രാജാവായി അധികാരത്തിലേറുന്നതോടെ രാജ്യത്തെ രാജ്ഞിയാവും. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ബന്ധുകൂടിയാണ് രജ്‌വ. രജ്‌വയുടെ മാതാവ് സൗദി ഭരണാധികാരിയായ സൽമാൻ രാജാവിന്റെ കുടുംബാംഗമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റിയാദിലായിരുന്നു വിവാഹനിശ്ചയം. ഈ വിവാഹത്തോടെ സൗദിയും ജോർദാനും തമ്മിൽ പുതിയ ബന്ധത്തിനും തുടക്കമാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT