പ്രതീകാത്മക ചിത്രം 
World

'വാക്‌സിനോ? വേണ്ടേ വേണ്ട; അതിനേക്കാള്‍ ഭേദം കോവിഡ് വരുന്നത്!' സര്‍വേ ഫലം

'വാക്‌സിനോ? വേണ്ടേ വേണ്ട; അതിനേക്കാള്‍ ഭേദം കോവിഡ് വരുന്നത്!' സര്‍വേ ഫലം

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: കോവിഡിനേക്കാള്‍ അപകടകരമാണോ കോവിഡ് വാക്‌സിന്‍? വാക്‌സിന്‍ എടുക്കാത്ത അമേരിക്കക്കാരില്‍ നല്ലൊരു ശതമാനം അങ്ങനെയാണ് വിശ്വസിക്കുന്നത് എന്നു വെളിപ്പെടുത്തുന്ന സര്‍വേ ഫലം പുറത്ത്. വാക്‌സിന്‍ കൊണ്ടു കാര്യമൊന്നുമില്ലെന്നും രോഗം വരുന്നതിനേക്കാള്‍ അപകടം അതുണ്ടാക്കുമെന്നുമാണ് പലരും കരുതുന്നതെന്ന് കൈസര്‍ ഫാമിലി ഫൗണ്ടേഷന്റെ സര്‍വേ ഫലത്തില്‍ പറയുന്നു.

സര്‍വേ അനുസരിച്ച് കോവിഡിനേക്കാള്‍ അപകടകരമാണ് കോവിഡ് വാക്‌സിന്‍ എന്നു വിശ്വസിക്കുന്നത് വാക്‌സിന്‍ എടുക്കാത്തവരില്‍ 53 ശതമാനം പേരാണ്. അതേസമയം വാക്‌സിന്‍ എടുത്തവരില്‍ 88 ശതമാനവും കോവിഡിനേക്കാള്‍ ഭേദം കോവിഡ് വാക്‌സിന്‍ എന്നു കരുതുന്നവരും. 

വാക്‌സിന്‍ എടുക്കാത്തവരില്‍ 57 ശമതാനം പറയുന്നത് കോവിഡ് അത്ര വലിയ പ്രശ്‌നമൊന്നുമല്ലെന്നാണ്. കാര്യങ്ങളെ വെറുതെ ഊതിപ്പെരുപ്പിക്കുകയാണെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ വാക്‌സിന്‍ എടുത്തവരില്‍ നാലില്‍ മൂന്നും ഇതിനോടു വിയോജിക്കുന്നു. വൈറസ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൊതുവേ ശരിയാണെന്നാണ് ഇവര്‍ പറയുന്നത്. 

വാക്‌സിന്‍ എടുത്തവരിലും എടുക്കാത്തവരിലും കോവിഡിനെക്കുറിച്ചുള്ള ബോധ്യങ്ങള്‍ തീര്‍ത്തും വിരുദ്ധമാണെന്നാണ് സര്‍വേയില്‍ വ്യക്തമായതെന്ന് കൈസര്‍ ഫാമിലി ഫൗണ്ടേഷന്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

എല്ലാ ജില്ലകളിലും ഗേള്‍സ് ഹോസ്റ്റലുകള്‍, അഞ്ചു വ്യവസായ കേന്ദ്രങ്ങളില്‍ സര്‍വകലാശാല ടൗണ്‍ഷിപ്പ്

SCROLL FOR NEXT