ഇസ്രായേല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍/ എപി ചിത്രം 
World

ഇസ്രായേലിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 40 മരണം, നൂറിലധികം പേര്‍ക്ക് പരിക്ക് (വീഡിയോ)

വടക്കന്‍ ഇസ്രായേലിലെ പ്രധാന ജൂത തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 40ല്‍പ്പരം ആളുകള്‍ മരിച്ചതായും നൂറ് കണക്കിന് പേര്‍ക്ക് പരിക്കു പറ്റിയതായും റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ പ്രധാന ജൂത തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 40ല്‍പ്പരം ആളുകള്‍ മരിച്ചതായും നൂറ് കണക്കിന് പേര്‍ക്ക് പരിക്കു പറ്റിയതായും റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യഹൂദ മതാചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരം
നിലക്കൊള്ളുന്ന നഗരത്തിലാണ് അപകടം ഉണ്ടായത്. വര്‍ഷംതോറും നടക്കുന്ന മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കാണ് തിക്കിലും തിരക്കിലും പെട്ട് ജീവഹാനി സംഭവിച്ചത്. ആയിരക്കണക്കിന് ഓര്‍ത്തഡോക്സ് ജൂതന്മാരാണ് പ്രാര്‍ത്ഥനക്കെത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹെലികോപ്ടറുകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആരാധനാലയം അടച്ചിട്ടിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെയാണ് വീണ്ടും തുറന്നത്. പടിക്കെട്ടില്‍ ചിലര്‍ തെന്നി വീണതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെറോണ്‍ മലനിരയുടെ താഴ്‌വരയിലാണ് ലാഗ് ബി ഒമര്‍ എന്ന പേരിലുള്ള ഉത്സവം വര്‍ഷംതോറും ആഘോഷിക്കുന്നത്. സംഭവത്തിന് പിന്നാലെ പൊലീസ് ഗതാഗതം തടഞ്ഞു. സന്ദര്‍ശകരെ പ്രദേശത്ത് നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇസ്രായേല്‍ പൊലീസ് നടപടി സ്വീകരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; എതിര്‍പ്പുമായി ബിജെപി

ചരിത്രമെഴുതി ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍; ഝാര്‍ഖണ്ഡിന് കന്നി സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം

14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT