മരിയ റേസ്സ, ദിമിത്രി മുറാതോവ് : IMAGE CREDIT THE NOBEL PRIZE 
World

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി അധികാരവര്‍ഗത്തോട് പോരാടി; രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്ക് സമാധാനത്തിനുളള നൊബേല്‍ 

2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടുപേര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

ഒസ്ലോ: 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടുപേര്‍ക്ക് . മരിയ റേസ്സ, ദിമിത്രി മുറാതോവ് എന്നി മാധ്യമപ്രവര്‍ത്തകരെ തേടിയാണ് നൊബേല്‍ പുരസ്‌കാരം എത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇവരെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

റഷ്യന്‍ സ്വദേശിയായ ദിമിത്രി മുറാതോവ് അഭിപ്രായ സ്വാതന്ത്ര്യത്തിനായി പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് നടത്തിയത്. 1993ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്വതന്ത്ര ദിനപത്രമായ നോവാജാ ഗസറ്റയുടെ സ്ഥാപകരില്‍ ഒരാളാണ് ദിമിത്രി. 

ഫിലിപ്പീന്‍സ് സ്വദേശിനിയായ മരിയ അധികാര ദുര്‍വിനിയോഗത്തിനെതിരെയാണ് പോരാടിയത്. അഭിപ്രായ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായി അധികാരവര്‍ഗത്തോടാണ് ഇവര്‍ കലഹിച്ചത്. കലാപങ്ങളും മറ്റും നടത്തി അധികാരം പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചവരെ തുറന്നുകാട്ടിയതാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നതിന് 2012ല്‍ സ്ഥാപിച്ച റാപ്‌ളര്‍ എന്ന ഡിജിറ്റല്‍ മീഡിയ സ്ഥാപനത്തിന്റെ സ്ഥാപകരില്‍ ഒരാളാണ് മരിയ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT