ഫോട്ടോ: പിടിഐ 
World

പഞ്ച്ശീറും കീഴടക്കി; അഫ്ഗാന്‍ മുഴുവന്‍ ഇപ്പോള്‍ അധീനതയില്‍; അവകാശവാദവുമായി താലിബാന്‍

പഞ്ച്ശീറും കീഴടക്കി; അഫ്ഗാന്‍ മുഴുവന്‍ ഇപ്പോള്‍ അധീനതയില്‍; അവകാശവാദവുമായി താലിബാന്‍

Author : സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ മുഴുവന്‍ ഇപ്പോള്‍ തങ്ങളുടെ അധീനതയിലായെന്ന് അവകാശപ്പെട്ട് താലിബാന്‍. പിടികൊടുക്കാതെ ചെറുത്തു നിന്ന പഞ്ച്ശീര്‍ പ്രദേശവും കീഴടക്കിയതായി താലിബാന്‍ നേതാക്കളില്‍ ഒരാള്‍ വെളിപ്പെടുത്തി. എന്നാല്‍ അഫ്ഗാന്‍ മുഴുവന്‍ താലിബാന്‍ നിയന്ത്രണത്തിലായെന്നത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അല്ലാഹുവിന്റെ കാരുണ്യത്താല്‍ അഫ്ഗാനിസ്ഥാന്റെ മുഴുവന്‍ നിയന്ത്രണവും തങ്ങള്‍ സ്വന്തമാക്കിയെന്ന് താലിബാന്‍ കമാന്‍ഡര്‍മാരില്‍ ഒരാള്‍ വെളിപ്പെടുത്തി. പഞ്ച്ശീറില്‍ എതിര്‍ത്തു നിന്നവരെയെല്ലാം കീഴടക്കിയെന്നും ഇയാള്‍ അവകാശപ്പെട്ടു. 

താലിബാന്‍ 1996ല്‍ അഫ്ഗാന്‍ പിടിക്കുമ്പോള്‍ മുഴുവന്‍ പ്രദേശങ്ങളും തങ്ങളുടെ സ്വാധീനത്തിലാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഇത്തവണ പക്ഷേ പഞ്ച്ശീറും അധീനതയിലായതോടെ അഫ്ഗാന്റെ പൂര്‍ണ നിയന്ത്രണവും അവരിലേക്ക് എത്തുകയാണ്. 

പഞ്ച്ശീറില്‍ പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്‍കിയിരുന്ന അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ രാജ്യം വിട്ടതായി നേരത്തെ സൂചനകളുണ്ടായിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ താലിബാന്‍ വക്താവിന്റെ വെളിപ്പെടുത്തലും പുറത്തു വന്നിരിക്കുന്നത്. 

അമറുള്ള സലേ താജികിസ്ഥാനിലേക്ക് കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വിമാനങ്ങളിലായി സലേയും ചില നോര്‍ത്തേണ്‍ അലയന്‍സ് കമാന്‍ഡര്‍മാരും രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT