ആശുപത്രി വാസത്തിന് ശേഷം, കുര്‍ബാനയില്‍ പങ്കെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഓശാന ഞായര്‍ ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. ഇന്നലെയാണ് മാര്‍പാപ്പ ആശുപത്രി വിട്ടത്.
ഓശാന ഞായര്‍ കുര്‍ബാനയില്‍ അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു. മൂന്നുദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹം സാന്താ മാര്‍ത്തയിലെ വസതിയിലേക്ക് തിരിച്ചത്.
'ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു' എന്ന് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം തമാശയായി പറഞ്ഞിരുന്നു.
റോമിലെ ജെമേലി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ മുഖ്യ കാര്‍മികത്വം വഹിക്കുമെന്നാണ് കരുതുന്നത്.
ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയ്ക്ക് വൈറല്‍ ബ്രോങ്കൈറ്റിസിനുള്ള ആന്റിബയോട്ടിക്കുകളാണ് നല്‍കിയിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ കോളജുകളിൽ പ്രത്യേക അവധി, പ്രകൃതിയെ സ്നേഹിക്കാനും പ്രണയത്തിലാകാനും വിദ്യാർത്ഥികൾക്ക് ഒരാഴ്ച് സമയം; ജനന നിരക്ക് കൂട്ടാൻ ശ്രമം തുടർന്ന് ചൈന
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates