അക്രമികള്‍ തകര്‍ത്ത ക്ഷേത്രത്തിന് മുന്നില്‍ പൊലീസ് കാവല്‍ നില്‍ക്കുന്നു/ എഎഫ്പി 
World

തകര്‍ത്ത ഹിന്ദു ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ പുനര്‍ നിര്‍മ്മിക്കണം; പാകിസ്ഥാന്‍ സുപ്രീംകോടതി

നശിപ്പിച്ച ഹിന്ദു ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് പാകിസ്ഥാന്‍ സുപ്രീംകോടതി.

സമകാലിക മലയാളം ഡെസ്ക്


ലാഹോര്‍: പാകിസ്ഥാനില്‍ നശിപ്പിച്ച ഹിന്ദു ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് പാകിസ്ഥാന്‍ സുപ്രീംകോടതി. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. 

കരക് ജില്ലയിലെ പരമഹംസ ജി മഹാരാജിന്റെ സമാധി സ്ഥലം സ്ഥിതി ചെയ്യുന്ന കൃഷ്ണ ദ്വാര ക്ഷേത്രം ഡിസംബര്‍ 30നാണ് തകര്‍ത്തത്. സംഭവത്തില്‍ 55ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കാനും പുരോഗതി അറിയിക്കാനും സുപ്രീംകോടതി പ്രാദേശിക ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ക്ഷേത്രം തകര്‍ത്തവര്‍ അതിന് ശിക്ഷ തീര്‍ച്ചയായും അനുഭവിക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് പറഞ്ഞു. 

പാകിസ്ഥാനില്‍ നിലവില്‍ എത്ര ക്ഷേത്രങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം, ക്ഷേത്രം തകര്‍ത്തതിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ  കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ കലാപം ലക്ഷ്യമിട്ട് ആളുകള്‍ പ്രവേശിക്കുന്നത് തടയണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ ക്ഷേത്രത്തിന് നേരെ ആദ്യമായല്ല ആക്രണം നടക്കുന്നത്. 1997ലും ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നിരുന്നു. 2015ല്‍ സുപ്രീംകോടതി ഉത്തരവ് ക്രാരം ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT