ഫയല്‍ ഫോട്ടോ 
World

പോണ്‍ ശേഖരം നശിപ്പിച്ചു, മാതാപിതാക്കള്‍ 55 ലക്ഷം രൂപ മകന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

42 വയസുകാരനായ ഡേവിഡ് എന്ന ആളാണ് മാതാപിതാക്കൾക്കെതിരെ കോടതിയിൽ പോയത്

സമകാലിക മലയാളം ഡെസ്ക്


ന്യൂയോർക്ക്: പോൺ ശേഖരം നശിപ്പിച്ചതിന് മകന് മാതാപിതാക്കൾ മകന് 75,000 ഡോളർ (എകദേശം 55 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം.

42 വയസുകാരനായ ഡേവിഡ് എന്ന ആളാണ് മാതാപിതാക്കൾക്കെതിരെ കോടതിയിൽ പോയത്. 2018ലാണ് ഡേവിഡിൻറെ പോൺ ശേഖരം മാതാപിതാക്കൾ നശിപ്പിച്ചത്. അതിൽ 1605 ഡിവിഡികൾ, വിഎച്ച്എസ് ടേപ്പുകൾ, സെക്സ് ടോയികൾ മാഗസിനുകൾ എന്നിവയാണ് ഉണ്ടായിരുന്നത്.

ഏതാണ്ട് 25,000 ഡോളർ വിലവരുന്നവയാണ് മാതാപിതാക്കൾ നശിപ്പിച്ചത് എന്ന വാദം ഉന്നയിച്ചാണ് ഇതിനെതിരെ ഡേവിഡ് കോടതിയെ സമീപിച്ചത്. നഷ്ടത്തിൻറെ മൂന്നിരട്ടി തുക തിരിച്ചുനൽകണം എന്നാണ് ഹർജിയിൽ ഡേവിഡ് ആവശ്യപ്പെട്ടിരുന്നത്. ഇത് കോടതി അംഗീകരിച്ചതായാണ് ഇൻഡിപെൻഡൻറ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പോൺ ശേഖരം മകനെ ബാലപീഡകനും, ലൈംഗിക അടിമയും ആക്കുന്നതിനാലാണ് ഇത് ചെയ്തതെന്നാണ് ഡേവിഡിന്റെ പിതാവ് കോടതിയിൽ വാദിച്ചത്. എന്നാൽ നിയമപരമായി ഡേവിഡിന്റെ സ്വത്താണ് ഈ പോൺ ശേഖരം എന്നും ഇത് നശിപ്പിക്കാൻ മാതാപിതാക്കൾക്ക് അവകാശമില്ലെന്നുമാണ് കോടതി കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT