പ്രതീകാത്മക ചിത്രം 
World

രാജ്യ സുരക്ഷയ്ക്ക് ഭീഷണി; മ​​ദ്രസകളും ബുർഖയും നിരോധിക്കാൻ ശ്രീലങ്ക ഒരുങ്ങുന്നു

രാജ്യ സുരക്ഷയ്ക്ക് ഭീഷണി; മ​​ദ്രസകളും ബുർഖയും നിരോധിക്കാൻ ശ്രീലങ്ക ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കയിൽ ആയിരത്തോളം മദ്രസകൾക്ക് നിരോധനം. മ​ദ്രസകൾക്കൊപ്പം ഇസ്ലാം വനിതകൾ ധരിക്കുന്ന ബുർഖയ്ക്കും നിരോധനമുണ്ട്. ദേശീയ സുരക്ഷയുടെ ഭാഗമായാണ് മദ്രസകളും ബുർഖയും നിരോധിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2019ലെ ഈസ്റ്റർ സ്‌ഫോടനത്തെ തുടർന്ന് ബുർഖ താത്കാലികമായി നിരോധിച്ചിരുന്നു.

ക്യാബിനറ്റിന്റെ അനുമതി ലഭിക്കാനായി നിർദേശങ്ങളിൽ ഒപ്പിട്ടെന്ന് പൊതുസുരക്ഷ ചുമതലയുള്ള മന്ത്രി ശരത് വീരസാക്കറെ പറഞ്ഞു. മുഖവും ശരീരവും പൂർണമായി മൂടുന്ന വസ്ത്രങ്ങൾ നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബുർഖ രാജ്യസുരക്ഷക്ക് പ്രത്യക്ഷമായ ഭീഷണിയാണെന്ന് അദ്ദേഹം ബുദ്ധ ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ പറഞ്ഞിരുന്നു. നേരത്തെ നമ്മുടെ രാജ്യത്ത് നിരവധി മുസ്ലിം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. മുസ്ലിം പെൺകുട്ടികളും സ്ത്രീകളും അന്ന് ബുർഖ ധരിച്ചിരുന്നില്ല. മത തീവ്രവാദം ശക്തിപ്പെട്ടതിനെ തുടർന്നാണ് ബുർഖ വ്യാപകമായതെന്നും അദ്ദേഹം പറഞ്ഞു. 

രജിസ്റ്റർ ചെയ്യാത്തതും ദേശീയ വിദ്യാഭ്യാസ നയം പിന്തുടരാത്തതുമായ ആയിരത്തോളം മദ്‌റസകളും നിരോധിക്കും. 2.2 കോടി ശ്രീലങ്കൻ ജന സംഖ്യയിൽ ഒമ്പത് ശതമാനം മുസ്ലീങ്ങളാണ്. 70 ശതമാനം ബുദ്ധമതക്കാരും 15 ശതമാനം ഹിന്ദുക്കളുമാണ് ശ്രീലങ്കയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം