ജരേദ് കുഷ്നർ/ഫയല്‍ ചിത്രം 
World

ട്രംപിന്റെ മരുമകൻ ജരേദിന് നൊബേൽ പുരസ്കാരത്തിന് നാമനിർദ്ദേശം 

ഇസ്രയേൽ-അറബ് രാജ്യങ്ങൾക്കിടയിലുള്ള പ്രശ്നപരിഹാരത്തിന് ജരേദ് നടത്തിയ ഇടപെടലുകളാണ് നാമനിർദ്ദേശത്തിന് പിന്നിൽ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ മരുമകനും മുൻ വൈറ്റ് ഹൗസ് മുതിർന്ന ഉപദേഷ്ടാവുമായ ജരേദ് കുഷ്നറിനെ സമാധനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്തു. ഇസ്രയേൽ-അറബ് രാജ്യങ്ങൾക്കിടയിലുള്ള പ്രശ്നപരിഹാരത്തിന് ജരേദ് നടത്തിയ ഇടപെടലുകളാണ് നാമനിർദ്ദേശത്തിന് പിന്നിൽ. ജരേദിന്റെ പ്രതിനിധി അവി ബെർക്കോവിറ്റ്സിനെയും പുരസ്കാരത്തിനായി നിർദ്ദേശിച്ചിട്ടുണ്ട്. 

അമേരിക്കൻ അറ്റോർണി അലൻ ഡെർഷോവിറ്റ്സ് ആണ് ഇരുവരെയും നൊബേൽ പുരസ്കാരത്തിനായി ശുപാർശ ചെയ്തത്. തന്റെ പേര് പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടതിൽ അഭിമാനമുണ്ടെന്നാണ് ജരേദിന്റെ പ്രതികരണം. ‍

ജരേദും മിഡിൽ ഈസ്റ്റ് നയതന്ത്രപ്രതിനിധിയായിരുന്ന ബെർക്കോവിറ്റ്സും ഇസ്രയേലും യുഎഇ, ബഹറിൻ, സുഡാൻ. മൊറോക്കോ എന്നിവരുമായുള്ള ഇടപാടുകൾ ചർച്ചചെയ്യാൻ സുപ്രധാന പങ്കുവഹിച്ചവരാണ്. ഓഗസ്റ്റ് പകുതി മുതൽ ഡിസംബർ പകുതി വരെയുള്ള നാല് മാസ കാലയളവിലാണ് ഈ ഇടപാടുകൾ പ്രഖ്യാപിച്ചത്. 25 വർഷത്തിനിടയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര മുന്നേറ്റമായിരുന്നു ഇത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT