പൂന്തോട്ടത്തിൽ അലങ്കാര വസ്തുവായി സൂക്ഷിച്ചിരുന്ന ബോംബ്, ട്വിറ്റർ 
World

അലങ്കാര വസ്തുവെന്ന് കരുതി സൂക്ഷിച്ചു; ബോംബ് എന്ന് അറിഞ്ഞത് വർഷങ്ങൾക്ക് ശേഷം, ഞെട്ടി ദമ്പതികൾ 

വീടിന് അലങ്കാരമായി വര്‍ഷങ്ങളായി പൂന്തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന അലങ്കാര വസ്തു  ലൈവ് ബോംബ് ആണെന്ന് അറിഞ്ഞ് ഞെട്ടി ദമ്പതികള്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വീടിന് അലങ്കാരമായി വര്‍ഷങ്ങളായി പൂന്തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന അലങ്കാര വസ്തു  ലൈവ് ബോംബ് ആണെന്ന് അറിഞ്ഞ് ഞെട്ടി ദമ്പതികള്‍. ചാര്‍ജ് ഒന്നും ഇല്ലാത്ത ഡമ്മി ബോംബ് ആയിരിക്കും ഇതെന്നാണ് യുകെയിലെ സിയാന്‍, ജെഫ്രി എഡ്വേര്‍ഡ് ദമ്പതികള്‍ കരുതിയിരുന്നത്. പൂന്തോട്ട പരിപാലനത്തിനിടെ പതിവായി കൊലശേരിയിലെ മണ്ണ് തട്ടിക്കളയാന്‍ ഇതില്‍ തട്ടാറുണ്ടായിരുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു.

ബുധനാഴ്ച പൊലീസുകാരുടെ ശ്രദ്ധയിലാണ് ബോംബ് പെട്ടത്. ആ ദിവസം രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ദമ്പതികള്‍ പറയുന്നു. 'ഞങ്ങള്‍ വീട് വിട്ടുപോകില്ല. ഞങ്ങള്‍ ഇവിടെ തന്നെ തുടരും. ഇത് പൊട്ടിത്തെറിക്കുകയാണെങ്കില്‍ ഞങ്ങളും ഇതോടൊപ്പം ഇല്ലാതാകും'- ദമ്പതികള്‍ ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തോട് പറഞ്ഞു.

ഉപയോഗശൂന്യമായ ക്വാറിയിലേക്ക് ബോംബ് കൊണ്ടുപോയി അഞ്ച് ടണ്‍ മണലില്‍ കുഴിച്ചിട്ട് പൊട്ടിച്ചാണ് ബോംബ് നിര്‍വീര്യമാക്കിയത്. വര്‍ഷങ്ങളുടെ പഴക്കം ഉള്ളത് കൊണ്ട് വളരെ കുറച്ച് ചാര്‍ജ് മാത്രമേ ബോംബിന് ഉണ്ടായിരുന്നുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്. 19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് ഈ ബോംബ്. 1982ലാണ് പൂന്തോട്ടത്തില്‍ ബോംബ് സൂക്ഷിച്ചിരുന്ന വീട് ദമ്പതികള്‍ വാങ്ങിയത്. മോറീസ് കുടുംബത്തില്‍ നിന്നാണ് വീട് വാങ്ങിയത്. നൂറ് വര്‍ഷം മുന്‍പാണ് ബോംബ് കണ്ടെത്തിയത് എന്നാണ് മോറീസ് കുടുംബം പറഞ്ഞിരുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ളത് കൊണ്ട് ഡമ്മി ബോംബ് ആയിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും ദമ്പതികള്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT