സെലന്‍സ്‌കി / പിടിഐ ചിത്രം 
World

യുക്രൈന് നാറ്റോയുടെ ഭാഗമാകാന്‍ കഴിയില്ല, വസ്തുത അംഗീകരിക്കണം: നിര്‍ണായക പ്രസ്താവനയുമായി സെലന്‍സ്‌കി

യുക്രൈന്‍ സൈനിക മേധാവിമാരുടെ യോഗത്തിലാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രതികരണം വന്നിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്


കീവ്: യുക്രൈന് നാറ്റോയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി. ഈ വസ്തുത അംഗീകരിക്കണമെന്ന് സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ സൈനിക മേധാവിമാരുടെ യോഗത്തിലാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രതികരണം വന്നിരിക്കുന്നത്.

യുക്രൈന്‍ നാറ്റോ അംഗത്വമെടുക്കരുത് എന്നായിരുന്നു റഷ്യയുടെ പ്രധാന ആവശ്യം. യുദ്ധം അവസാനിപ്പിക്കാനായി റഷ്യ-യുക്രൈന്‍ നാലംവട്ട ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രസ്താവന വന്നിരിക്കുന്നത്. 

'യുക്രൈന്‍ നാറ്റോ അംഗമല്ല. നമ്മളത് മനസ്സിലാക്കണം. വാതിലുകള്‍ തുറന്നിട്ടുണ്ടെന്ന് നമ്മള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നു. പക്ഷേ ചേരാന്‍ പറ്റില്ലെന്നും നമ്മള്‍ കേട്ടു. അതൊരു സത്യമാണ്, തിരിച്ചറിയപ്പെടേണ്ടതാണ്.'സെലന്‍സ്‌കി പറഞ്ഞു. 

യുദ്ധത്തിന് മുന്‍പും തുടങ്ങിയതിന് ശേഷവും നാറ്റോയില്‍ ചേരണമെന്ന ആവശ്യം സെലന്‍സ്‌കി ശക്തമാക്കിയിരുന്നു. ഇതിനായി അപേക്ഷയും നല്‍കി. റഷ്യന്‍ ആക്രമണത്തില്‍ നാറ്റോ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഖ്യമെന്ന നിലയില്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാനില്ലെന്നായിരുന്നു നാറ്റോ നിലപാട്. അംഗരാജ്യങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് ആയുധങ്ങള്‍ നല്‍കി സഹായിക്കാമെന്നും നാറ്റോ വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT