സെലന്‍സ്‌കി / പിടിഐ ചിത്രം 
World

യുക്രൈന് നാറ്റോയുടെ ഭാഗമാകാന്‍ കഴിയില്ല, വസ്തുത അംഗീകരിക്കണം: നിര്‍ണായക പ്രസ്താവനയുമായി സെലന്‍സ്‌കി

യുക്രൈന്‍ സൈനിക മേധാവിമാരുടെ യോഗത്തിലാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രതികരണം വന്നിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്


കീവ്: യുക്രൈന് നാറ്റോയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി. ഈ വസ്തുത അംഗീകരിക്കണമെന്ന് സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ സൈനിക മേധാവിമാരുടെ യോഗത്തിലാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രതികരണം വന്നിരിക്കുന്നത്.

യുക്രൈന്‍ നാറ്റോ അംഗത്വമെടുക്കരുത് എന്നായിരുന്നു റഷ്യയുടെ പ്രധാന ആവശ്യം. യുദ്ധം അവസാനിപ്പിക്കാനായി റഷ്യ-യുക്രൈന്‍ നാലംവട്ട ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രസ്താവന വന്നിരിക്കുന്നത്. 

'യുക്രൈന്‍ നാറ്റോ അംഗമല്ല. നമ്മളത് മനസ്സിലാക്കണം. വാതിലുകള്‍ തുറന്നിട്ടുണ്ടെന്ന് നമ്മള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നു. പക്ഷേ ചേരാന്‍ പറ്റില്ലെന്നും നമ്മള്‍ കേട്ടു. അതൊരു സത്യമാണ്, തിരിച്ചറിയപ്പെടേണ്ടതാണ്.'സെലന്‍സ്‌കി പറഞ്ഞു. 

യുദ്ധത്തിന് മുന്‍പും തുടങ്ങിയതിന് ശേഷവും നാറ്റോയില്‍ ചേരണമെന്ന ആവശ്യം സെലന്‍സ്‌കി ശക്തമാക്കിയിരുന്നു. ഇതിനായി അപേക്ഷയും നല്‍കി. റഷ്യന്‍ ആക്രമണത്തില്‍ നാറ്റോ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഖ്യമെന്ന നിലയില്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാനില്ലെന്നായിരുന്നു നാറ്റോ നിലപാട്. അംഗരാജ്യങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് ആയുധങ്ങള്‍ നല്‍കി സഹായിക്കാമെന്നും നാറ്റോ വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മതപണ്ഡിതര്‍ തീരുമാനമെടുക്കുന്നതാണ് ഉചിതം';ശബരിമല യുവതി പ്രവേശനത്തില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

പുരയിടത്തിലെ ചന്ദനമരം ഇനി വെട്ടിവില്‍ക്കാം; വില ഭൂ ഉടമയ്ക്ക്, വനബില്‍ നിയമമായി

'സ്ത്രീകളുടെ രോഷം നിങ്ങളുടെ മേല്‍ പതിക്കട്ടെ'; വൈരമുത്തുവിനെ അഭിനന്ദിച്ച കമലിനെതിരെ ചിന്‍മയി

'ലോകകപ്പ് തോല്‍വിയ്ക്ക് ശിക്ഷ'; പാക് താരങ്ങൾക്ക് 50 ലക്ഷം രൂപ പിഴ?; നിലപാട് വ്യക്തമാക്കി പിസിബി

രുചിയിൽ മാങ്ങയെ തോൽപ്പിക്കും, കോവയ്ക്ക ഉപ്പിലിട്ടാലോ

SCROLL FOR NEXT