സൗദിയില്‍ ടാക്‌സി നിയമങ്ങള്‍ പരിഷ്‌കരിച്ചു  പ്രതീകാത്മക ചിത്രം
World

അഞ്ചിലേറെ ട്രിപ്പുകള്‍ റദ്ദാക്കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തും; സൗദിയില്‍ ടാക്‌സി നിയമങ്ങള്‍ പരിഷ്‌കരിച്ചു

ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സിഡ്രൈവര്‍‍മാര്‍ക്ക് ജോലിയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്താന്‍ സൗദി അറേബ്യ

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സിഡ്രൈവര്‍‍മാര്‍ക്ക് ജോലിയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്താന്‍ സൗദി അറേബ്യ. പരിഷ്‌കരിച്ച ഓണ്‍ലൈന്‍ ടാക്‌സി നിയമങ്ങളില്‍ ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി.

പുതിയ ചട്ടപ്രകാരം ഓണ്‌ലൈന്‍ ടാക്‌സി ആപ്പ് വഴി സ്വീകരിക്കുന്ന ട്രിപ്പുകള്‍ ഒരു മാസത്തിനിടെ 5 ല്‍ കൂടുതല്‍ തവണ റദ്ദാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ജോലിയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ടാക്‌സി ഉപയോക്താക്കളുടെയും ജീവനക്കാരുടെയും നിക്ഷേപകരുടെയും നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സേവന നിലവാരം ഉയര്‍ത്താനും ലക്ഷ്യം വെച്ചാണ് ഓണ്‍ലൈന്‍ ടാക്‌സി നിയമങ്ങള്‍ പരിഷ്‌കരിച്ചതെന്ന് ഗതാഗത അതോറിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രിപ്പിനുള്ള യാത്രക്കാരന്റെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും മുമ്പായി ഡ്രൈവര്‍മാര്‍ക്ക് ലക്ഷ്യസ്ഥാനം അറിയാന്‍ സാധിക്കും വിധമാണ് ചട്ടങ്ങള്‍ പരിഷ്‌കരിച്ചത്. യാത്രക്കാരില്‍ നിന്നും നഷ്ടപ്പെടുന്ന ലഗേജുകളും മറ്റു സാധനങ്ങളും യാത്രക്കാര്‍ക്ക് തന്നെ തിരികെ നല്‍കുന്നതിനായി ടാക്‌സി കമ്പനികള്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും പരിഷ്‌കരിച്ച ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT