ആഷ്‌ലി ബൈഡന്‍ എഎഫ്പി
World

അമേരിക്കന്‍ പ്രസിഡന്റിന്റെ മകളുടെ ഡയറി മോഷ്ടിച്ച് വിറ്റു, 41 കാരിക്ക് ജയില്‍ ശിക്ഷ

ഫ്‌ളോറിഡ സ്വദേശിനിയായ 41കാരി ഹാരിസിനെയാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ഒരു മാസത്തേക്ക് ശിക്ഷിച്ചത്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്റെ മകളുടെ ഡയറി മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ യുവതിക്ക് ജയില്‍ശിക്ഷ. ഫ്‌ളോറിഡ സ്വദേശിനിയായ 41കാരി ഹാരിസിനെയാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ഒരു മാസത്തേക്ക് ശിക്ഷിച്ചത്. കൂടാതെ മൂന്നു മാസം വീട്ടുതടങ്കലിലും കഴിയണം.

2020ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആഷ്‌ലി ബൈഡന്റെ ഡയറിയും മറ്റ് വസ്തുക്കളും സുഹൃത്തിന്റെ ഫ്‌ളോറിഡയിലെ വീട്ടില്‍ നിന്ന് മോഷ്ടിക്കുകയായിരുന്നു. ഡയറി വിറ്റ് 20,000 ഡോളര്‍ ഇവര്‍ കൈവശപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റോബര്‍ട്ട് കുര്‍ലാന്‍ഡര്‍ എന്ന ആളുടെ സഹായത്തോടെയാണ് 41കാരി ഡയറി വിറ്റത്. 2020ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബൈഡനെതിരെ ഉപയോഗിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് ഡയറി വില്‍ക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവര്‍ ഇതില്‍ നിന്ന് പിന്മാറി. ഇതോടെയാണ് കടുത്ത വലതുപക്ഷ ഓര്‍ഗനൈസേഷനായ പ്രൊജക്റ്റ് വെറിറ്റാസിന് ഡയറി വില്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT