World

ആക്രമണവും സമാധാന ചര്‍ച്ചയും ഒരുമിച്ച് വേണ്ട ; താലിബാനുമായുള്ള സമാധാന ചര്‍ച്ചയില്‍ നിന്നും ട്രംപ് പിന്മാറി

താലിബാന്‍ നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: താലിബാനുമായി  സമാധാന ചര്‍ച്ചയ്ക്കില്ലെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താലിബാന്‍ നേതാക്കളുമായി ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന രഹസ്യ  ചര്‍ച്ച റദ്ദാക്കിയതായി ട്രംപ് അറിയിച്ചു. കാബൂളില്‍ താലിബാന്‍ നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് നടപടി.

അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ട് ട്രംപ് താലിബാന്‍ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ച് അപ്രതീക്ഷിത നീക്കം നടത്തുകയായിരുന്നു. എന്നാല്‍ താലിബാന്‍ ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകാനില്ലെന്ന് ട്രംപ് അറിയിച്ചു. താലിബാന് പുറമെ അഫ്ഗാന്‍ പ്രസിഡന്റുമായും ചര്‍ച്ച നടത്തിവരികയായിരുന്നു ട്രംപ്. 

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈനികരെ പിന്‍വലിക്കാന്‍ തയ്യാറായാല്‍ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നായിരുന്നു താലിബാനുമായുള്ള സമാധാന ഉടമ്പടി. എന്നാല്‍ ഒമ്പത് ചര്‍ച്ചകള്‍ കഴിഞ്ഞിട്ടും താലിബാന്‍ ഭീകരാക്രമണം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം