World

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ചൈനയില്‍ വിലക്ക്; കേന്ദ്രസര്‍ക്കാറിന്റെ ആപ്പ് നിരോധനത്തിന് മുന്‍പേ വിലക്കേര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

ജൂണ്‍ 15 സംഘര്‍ഷത്തിന് ശേഷം ചൈനയില്‍ വിപിഎന്‍ സര്‍വറുകളില്‍ നിന്ന് മാത്രമാണ് ഇന്ത്യന്‍ സൈറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ചൈന. ഇന്ത്യന്‍ വെബ്‌സൈറ്റുകളും ടിവി ചാനലുകളും ചൈനയില്‍ ലഭ്യമല്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ചൈനീസ് വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. എന്നാല്‍ ജൂണ്‍ 15 സംഘര്‍ഷത്തിന് ശേഷം ചൈനയില്‍ വിപിഎന്‍ സര്‍വറുകളില്‍ നിന്ന് മാത്രമാണ് ഇന്ത്യന്‍ സൈറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഐപി ടിവി വഴിയുള്ള ടിവി ചാനലുകള്‍ ലഭ്യമാകുന്നുണ്ട്. ഏറ്റവുംകൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന എക്‌സ്പ്രസ് വിപിഎന്‍ ചൈനയില്‍ നിലവില്‍ ലഭ്യമല്ല.

ഒരു പബ്ലിക് ഇന്റര്‍നെറ്റ് കണക്ഷനില്‍ നിന്ന് വ്യത്യസ്തമായി ആളുകള്‍ക്ക് സ്വകാര്യ നെറ്റുവര്‍ക്കുകള്‍ വഴി സൈറ്റുകള്‍ ഉപയോഗിക്കാം എന്നതാണ് വിര്‍ച്വല്‍ പ്രവൈവറ്റ് നെറ്റുവര്‍ക്ക് (വിപിഎന്‍) പ്രത്യേകത. എന്നാല്‍ വിപിഎന്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുള്ള അഡ്വാന്‍സ്ഡ് ഫയര്‍വാളുകള്‍ ചൈന നിര്‍മ്മിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതിന് മുന്‍പ് തന്നെ ചൈന ഇന്ത്യന്‍ മാധ്യമങ്ങളെ നിരോധിച്ചു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശക്തമായ ഓണ്‍ലൈന്‍ സെസന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന രാജ്യമാണ് ചൈന. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായാണ് ശക്തമായ സെന്‍സര്‍ഷിപ്പ് നടപ്പാക്കിയിരിക്കുന്നത്. പതിനായരത്തിന് മുകളിലാണ് ഓരോ വര്‍ഷവും ചൈനയില്‍ നിരോധിക്കപ്പെടുന്ന വെബ്‌സൈറ്റുകളുടെ എണ്ണമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ വ്യക്കമാക്കുന്നു.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രം, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ക്കും ബ്ലൂം ബെര്‍ഗ്, ദി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള മാധ്യമങ്ങള്‍ക്കും ചൈനയില്‍ നിരോധനമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT