World

എബോള അടിയന്തരാവസ്ഥ: ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

എബോള രോഗബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശം

Author : സമകാലിക മലയാളം ഡെസ്ക്

കിൻഷാസ: എബോള രോഗബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശം.  ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ കരുതിയിരിക്കണമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മധ്യആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള വൈറസ് ബാധ മൂലം കഴിഞ്ഞ ഓഗസ്റ്റിനു ശേഷം 1700 പേർ മരണമടഞ്ഞു.

 2014 –16 ൽ പശ്ചിമാഫ്രിക്കയിൽ രോഗം പടർന്നതിനു ശേഷമുണ്ടായ രണ്ടാമത്തെ രൂക്ഷമായ രോഗപ്പകർച്ചയാണ് ഇപ്പോഴത്തേത്. ഇതുവരെ രോഗബാധ ഉൾപ്രദേശങ്ങളിൽ ഒതുങ്ങി നിന്നിരുന്നു. എന്നാൽ ഏതാനും ദിവസം മുൻപ് രാജ്യത്തെ രണ്ടാമത്തെ നഗരമായ ഗോമയിൽ ഒരാൾ മരിച്ചതോടെയാണ് ആശങ്ക വർധിച്ചത്. 

റുവാണ്ടയോട് ചേർന്നു കിടക്കുന്ന സ്ഥലമാണ് ​ഗോമ.  ദിവസവും ആയിരക്കണക്കിനു പേർ അതിർത്തി കടന്നു യാത്ര ചെയ്യുന്നതും ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കുന്നു. റുവാണ്ടയിൽ ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. കോംഗോയിൽ നിന്നെത്തുന്നവരെ കർശന പരിശോധനകൾക്കു വിധേയരാക്കുന്നുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT