World

എബോള അടിയന്തരാവസ്ഥ: ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

എബോള രോഗബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശം

സമകാലിക മലയാളം ഡെസ്ക്

കിൻഷാസ: എബോള രോഗബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശം.  ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ കരുതിയിരിക്കണമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മധ്യആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള വൈറസ് ബാധ മൂലം കഴിഞ്ഞ ഓഗസ്റ്റിനു ശേഷം 1700 പേർ മരണമടഞ്ഞു.

 2014 –16 ൽ പശ്ചിമാഫ്രിക്കയിൽ രോഗം പടർന്നതിനു ശേഷമുണ്ടായ രണ്ടാമത്തെ രൂക്ഷമായ രോഗപ്പകർച്ചയാണ് ഇപ്പോഴത്തേത്. ഇതുവരെ രോഗബാധ ഉൾപ്രദേശങ്ങളിൽ ഒതുങ്ങി നിന്നിരുന്നു. എന്നാൽ ഏതാനും ദിവസം മുൻപ് രാജ്യത്തെ രണ്ടാമത്തെ നഗരമായ ഗോമയിൽ ഒരാൾ മരിച്ചതോടെയാണ് ആശങ്ക വർധിച്ചത്. 

റുവാണ്ടയോട് ചേർന്നു കിടക്കുന്ന സ്ഥലമാണ് ​ഗോമ.  ദിവസവും ആയിരക്കണക്കിനു പേർ അതിർത്തി കടന്നു യാത്ര ചെയ്യുന്നതും ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കുന്നു. റുവാണ്ടയിൽ ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. കോംഗോയിൽ നിന്നെത്തുന്നവരെ കർശന പരിശോധനകൾക്കു വിധേയരാക്കുന്നുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

SCROLL FOR NEXT