World

കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ്: ഇന്ത്യയ്ക്ക് ഗൂഢലക്ഷ്യമെന്ന് പാക്കിസ്ഥാന്‍; പാക്കിസ്ഥാന്‍ വാദം തുടരുന്നു

ബലൂചിസ്ഥാനില്‍ വച്ചായിരുന്നു കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റു ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെമേല്‍ കൂടുതല്‍ ആരോപണങ്ങളുന്നയിച്ചുകൊണ്ട് പാക്കിസ്ഥാന്‍വാദം അന്താരാഷ്ട്ര കോടതിയില്‍ തുടരുന്നു.
കേസിന്റെ എല്ലാ ഘട്ടത്തിലും പാക്കിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിരുന്നു എന്നതായിരുന്നു പാക്കിസ്ഥാന്റെ വാദം. മാധ്യമങ്ങളിലൂടെയാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ വാര്‍ത്തകളും കേസും അറിഞ്ഞതെന്ന ഇന്ത്യയുടെ വാദത്തെ നിരാകരിച്ചുകൊണ്ടുള്ളതാണ് പാക്കിസ്ഥാന്റെ വാദം. ബലൂചിസ്ഥാനില്‍ വച്ചായിരുന്നു കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റു ചെയ്തത്. അദ്ദേഹത്തിന്റെ മൊഴിയില്‍നിന്നും പതിമൂന്നുപേരുടെ പേരും വിവരവും ഇതിനകംതന്നെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയതായും പാക്കിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയില്‍ അറിയിച്ചു.
അന്താരാഷ്ട്ര കോടതിയിലേക്ക് വിഷയം എത്തിച്ചതില്‍ ഗൂഢലക്ഷ്യമുണ്ടെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. വിയന്ന ഉടമ്പടിയുടെ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയതെന്ന ഇന്ത്യയുടെ വാദത്തെയും പാക്കിസ്ഥാന്‍ എതിര്‍ത്തു. ഇത് രാജ്യസുരക്ഷസംബന്ധിച്ച കേസാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ പാക്കിസ്ഥാന് തടസ്സങ്ങളൊന്നുമില്ലെന്നും കോടതിയില്‍ പാക്കിസ്ഥാന്‍ വാദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT