World

ഗാസ- ഇസ്രയേല്‍ അതിര്‍ത്തിയില്‍ പ്രക്ഷോഭം തുടരുന്നു: നൂറോളം പേര്‍ക്ക് പരിക്ക്

ഉന്നം തെറ്റാതെ വെടിവയ്ക്കാന്‍ അറിയുന്നവരെ അതിര്‍ത്തിയില്‍ വിന്യസിച്ചാണ് ഇസ്രയേല്‍ ഈ പ്രക്ഷോഭത്തെ നേരിടുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഗാസാ സിറ്റി: ഇസ്രയേല്‍-ഗാസ അതിര്‍ത്തിയില്‍ വീണ്ടും പലസ്തീന്‍ പ്രക്ഷോഭകരും ഇസ്രയേല്‍ സൈന്യവും ഏറ്റുമുട്ടി. നൂറോളം പ്രക്ഷോഭകര്‍ക്കു പരിക്കേറ്റതായി പലസ്തീന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുട്ടികളും സ്ത്രീകളുമടക്കം പതിനായിരക്കണക്കിനു പലസ്തീന്‍ പ്രക്ഷോഭകര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ കണക്ക്. 

ഇസ്രയേലിലെ സ്വന്തം നാടുകളിലേക്കു പോകാന്‍ അഭയാര്‍ഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇതുവരെ മുപ്പതോളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ വെടിവെപ്പില്‍ പരിക്കേറ്റ ഇസ്ലം ഹെര്‍സുള്ള(28) എന്നയാള്‍ ഇന്നലെ ആശുപത്രിയില്‍ വെച്ച് മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.

മാര്‍ച്ച് 30നാണ് പലസ്തീന്‍കാര്‍ പ്രക്ഷോഭം ആരംഭിച്ചത്. ഉന്നം തെറ്റാതെ വെടിവയ്ക്കാന്‍ അറിയുന്നവരെ അതിര്‍ത്തിയില്‍ വിന്യസിച്ചാണ് ഇസ്രയേല്‍ ഈ പ്രക്ഷോഭത്തെ നേരിടുന്നത്. ഇസ്രയേല്‍ ഭരണകൂടം സമരക്കാരെ നേരിടുന്ന രീതിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര തലത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT