World

ചരിത്രത്തിലെ നാണംകെട്ട ഏട്;  ജാലിയൻവാലബാ​​ഗിൽ 100 വർഷങ്ങൾക്ക് ശേഷം ഖേദ പ്രകടനവുമായി ബ്രിട്ടൻ

1919ൽ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ നൂറ് വർഷങ്ങൾ പിന്നിട്ടപ്പോൾ ബ്രിട്ടന്റെ ഖേദ പ്രകടനം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: 1919ൽ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ നൂറ് വർഷങ്ങൾ പിന്നിട്ടപ്പോൾ ബ്രിട്ടന്റെ ഖേദ പ്രകടനം. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയാണ് ഖേദം പ്രകടിപ്പിച്ചത്. ഇന്ത്യ- ബ്രിട്ടീഷ് ചരിത്രത്തിലെ നാണംകെട്ട ഏടാണ് സംഭവമെന്ന് തെരേസ മേ പറഞ്ഞു. 1997 ല്‍ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ച എലിസബത്ത് രാജ്ഞി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മേ പറഞ്ഞു.  

സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാർ നടത്തിയ ഏറ്റവും പൈശാചികമായ മനുഷ്യക്കുരുതിയാണ്  ജാലിയവാലാബാഗിലേത്. പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപം 6.5 ഏക്കർ വരുന്ന ഇടുങ്ങിയ കവാടങ്ങളുള്ള മൈതാനത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കുകയായിരുന്ന നിരായുധരായ ജനക്കൂട്ടത്തിനു നേരെ ജനറല്‍ ഡയറിന്റെ നേതൃത്വത്തില്‍ വെടിവയ്ക്കുകയായിരുന്നു. റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കാണ് യോഗം നടന്നത്. 

1919 ഏപിൽ 13നുണ്ടായ സംഭവത്തില്‍ 379 പേർ മരിച്ചതായാണു ബ്രിട്ടന്റെ കണക്ക്. എന്നാൽ മരണ സംഖ്യ 1,500ലേറെയാണ് എന്നാണ് ചരിത്രകാരന്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT