World

നേപ്പാള്‍ ചുവന്ന് തന്നെ; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം

നേപ്പാള്‍ പാര്‍ലമെന്റിന്റെ അപ്പര്‍ ഹൗസ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ വിജയം

സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റിന്റെ അപ്പര്‍ ഹൗസ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ വിജയം. 56 സീറ്റുകളില്‍ 40ലും സിപിഎന്‍ (യുഎംഎല്‍)ന്റെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചു. 3ല്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് കമ്മ്യൂണിസ്റ്റ് സഖ്യത്തിന്റെ വിജയം. 275 മെമ്പര്‍മാരുള്ള ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലും ഇടത് മുന്നണിക്കാണ് പ്രാതിനിധ്യം കൂടുതലുള്ളത്. 

ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വ്യാഴാഴ്ചയാണ് ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. മുന്‍ പ്രധാനമന്ത്രി് കെ.പി ശര്‍മ ഓലി നേതൃത്വം നല്‍കുന്ന സിപിഎന്‍ യുഎംഎല്‍ 27 സീറ്റുകള്‍ നേടി. മുന്‍ പ്രധാനമന്ത്രി പുഷ്്പകമാല്‍ ദഹല്‍ പ്രണ്ഡ നേതൃത്വം നല്‍കുന്ന സിപിഎന്‍ മാവോയിസ്റ്റ് സെന്റര്‍ പതിമൂന്ന് സീറ്റുകള്‍ നേടി. 

നിലവില്‍ ഭരണം കയ്യാളുന്ന നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി 12 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. ഫൈഡല്‍ സോഷ്യലിസ്റ്റ് ഫോറം നേപ്പാളും രാഷ്ട്രീയ ജനതാ പാര്‍ട്ടിയും രണ്ട് സീറ്റുകള്‍ വീതം നേടി. 

പത്തു ദിവസത്തിന് ശേഷം ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും. കെ.പി ശര്‍മ ഒാലിയെ പ്രധാനമന്ത്രിയാക്കാന്‍ സിപിഎന്‍ യുഎംലും സിപിഎന്‍ മാവോയിസ്റ്റ് സെന്ററും തമ്മില്‍ ധാരണയായി എന്നാണ് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT