World

പ്രസവം അടുത്തിരുന്ന യുവതിയുടെ വയറ്റിലേക്ക് മുന്‍ ഭര്‍ത്താവ് അമ്പെയ്തു; അമ്മ മരിച്ചു, കുഞ്ഞിനെ പുറത്തെടുത്തു

ഏഴ് വര്‍ഷം മുന്‍പാണ് രാമണോഡ്‌ഗെയില്‍ നിന്ന് വിവാഹമോചനം നേടി ഇംതിയാസ് മുഹമ്മദിനെ ദേവി വിവാഹം കഴിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍; മുന്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഉദത്തില്‍ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി ബ്രിട്ടനില്‍ കൊല്ലപ്പെട്ടു. കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തു. ദേവി ഉണ്മതല്ലെഗാഡൂ എന്ന 35 കാരിയാണ് മുന്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാമണോഡ്‌ഗെ ഉണ്മതല്ലെഗാഡൂ(50)വിനെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തു.

കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയിലാണ് സംഭവമുണ്ടായത്. ഏഴ് വര്‍ഷം മുന്‍പാണ് രാമണോഡ്‌ഗെയില്‍ നിന്ന് വിവാഹമോചനം നേടി ഇംതിയാസ് മുഹമ്മദിനെ ദേവി വിവാഹം കഴിക്കുന്നത്. ഇതിന് ശേഷം മുസ്ലീമായി മതംമാറിയ ഇവര്‍ സന മുഹമ്മദ് എന്ന പേര് സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇംതിയാസിന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാന്‍ തിയതി അടുത്തിരിക്കെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. 

വീടിനു സമീപം അമ്പും വില്ലുമായി രാമണോഡ്‌ഗെയെ കണ്ടതോടെ ഇംതിയാസ് ഓടി ഭാര്യയുടെ അടുത്തെത്തി. അപ്പോഴേക്കും ആക്രമണം നടന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. രാമണോഡ്‌ഗെയില്‍ 18, 14, 12 വയസ്സുള്ള മൂന്ന് കുട്ടികളുണ്ട് ദേവിക്ക്. കൂടാതെ ഇതിയാസില്‍ അഞ്ചും രണ്ടും പ്രായമുള്ള രണ്ട് കുട്ടികളും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT