World

ഫാ.ടോം ഉഴന്നാലിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് വത്തിക്കാന്‍ 

ഒമാന്‍  ഭരണാധികരാകള്‍ക്കും മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും നന്ദിയെന്ന് വത്തിക്കാന്‍

സമകാലിക മലയാളം ഡെസ്ക്

വത്തിക്കാന്‍: യെമനില്‍ ഐഎസ് തീവ്രവാദികളുടെ തടങ്കലില്‍ നിന്നും മോചിതനായ ഫാ.ടോം ഉഴന്നാലിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് വത്തിക്കാന്‍.ഒമാന്‍  ഭരണാധികരാകള്‍ക്കും മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും നന്ദിയെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

അതേസമയം മോചിതനായ ടോം  റോമിലെത്തി.  സെലേഷ്യന്‍ സഭയുടെ ആസ്ഥാനത്താണ് ടോം ഇപ്പോള്‍ ഉള്ളത്.മസ്‌കറ്റില്‍ നിന്നാണ് ടോം റോമിലെത്തിയത്. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ ഒരു കോടി ഡോളര്‍ മോചനദ്രവ്യമായി നല്‍കിയെന്നും സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.ഇന്ത്യന്‍ സമയം ചൊവ്വാഴ്ച ഉച്ചയോടെയാണ് ഉഴന്നല്‍ ഭീകരരുടെ പിടിയില്‍ നിന്നും മോചിതനായത്. 

ഒമാന്‍ സര്‍ക്കാരിന്റെ സജീവമായ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. പരാമ്പരഗത യെമന്‍ വസ്ത്രം ധരിച്ചാണ് അദ്ദേഹം മസ്‌കറ്റില്‍ വന്നിറങ്ങിയത്. തുടര്‍ന്ന അദ്ദേഹത്തെ അടിയന്തിര വൈദ്യപരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.

മദര്‍ തെരേസ രൂപംകൊടുത്ത (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീ സമൂഹം യെമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാര്‍ച്ച് നാലിനു ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, ആറ് യെമന്‍കാര്‍ എന്നിവരെ വധിച്ച ശേഷമായിരുന്നു ഇത്. തുടര്‍ന്ന് ഇദ്ദേഹത്തെ മോചിപ്പിക്കാനായി ശ്രമം നടന്നുവരികയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

SCROLL FOR NEXT