നിര്‍മല സീതാരാമന്‍/ ഫയല്‍ ചിത്രം 
World

ഫോബ്‌സിന്റെ ലോകത്തെ ഏറ്റവും കരുത്തരായ നൂറു സ്ത്രീകള്‍; പട്ടികയില്‍ നിര്‍മല സീതാരാമനും

ഫോബ്‌സ് മാസികയുടെ 2019ലെ ലോകത്തെ കരുത്തരായ നൂറു സ്ത്രീകളുടെ പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും.

സമകാലിക മലയാളം ഡെസ്ക്

ഫോബ്‌സ് മാസികയുടെ 2019ലെ ലോകത്തെ കരുത്തരായ നൂറു സ്ത്രീകളുടെ പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും. ആദ്യമായി ഫോബ്‌സിന്റെ പട്ടികയില്‍ ഇടംപിടിക്കുന്ന നിര്‍മല, 34ാം സ്ഥാനത്താണുള്ളത്. 

ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലാണ് ലോകത്തെ ഏറ്റവും കരുത്തയായ സ്ത്രീയായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യൂറേപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ ലാഗാര്‍ഡാണ് രണ്ടാംസ്ഥാനത്ത്. യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസി മൂന്നാംസ്ഥാനുണ്ട്. ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന 29ാംസ്ഥാനത്ത് ഇടംപിടിച്ചു. 

നിര്‍മലയെ കൂടാതെ ഇന്ത്യയില്‍ നിന്നും എച്ച്‌സിഎല്‍ കോര്‍പറേഷന്‍ സിഇഒ റോഷിനി നാദര്‍ മല്‍ഹോത്രയും ബയോകോണ്‍ സ്ഥാപക കിരണ്‍ മജൂന്താര്‍ ഷായുമുണ്ട്. 

ഇന്ദിര ഗാന്ധിക്ക് ശേഷം ഇന്ത്യന്‍ ധനകാര്യ വകുപ്പ് ഭരിക്കുന്ന ആദ്യത്തെ വനിതയാണ് നിര്‍മല സീതാരാമന്‍. ഒന്നാം മോദി മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു നിര്‍മല. നാദര്‍ മല്‍ഹോത്ര 54ാം സ്ഥാനത്തും കിരണ്‍ മജൂന്താര്‍ ഷാ 65ാം സ്ഥാനത്തുമാണുള്ളത്. 

ബില്‍ ആന്റ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹ സ്ഥാപകയായ മെലിന്റ ഗേറ്റ്‌സും ഫെയ്‌സ്ബുക്കിന്റെ സിഒഒ ഷെര്‍യല്‍ സാന്റ്ബര്‍ഗും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ദെനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ മകള്‍ ഇവാന്‍ക ട്രംപും പട്ടികയിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT