World

ബലൂചിസ്ഥാനില്‍ ഭീകരാക്രമണം ; 14 യാത്രക്കാരെ ബസില്‍ നിന്ന് പുറത്തിറക്കി വെടിവച്ചു കൊന്നു, അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍

ബലൂചിസ്ഥാന്‍ പ്രവിശ്യയിലേക്കുള്ള മക്രാന്‍ തീരദേശ ദേശീയ പാതയ്ക്ക് സമീപം വച്ചാണ് ബസ് തടഞ്ഞ് നിര്‍ത്തി യാത്രക്കാരെ നിര്‍ബന്ധമായി പുറത്തിറക്കി വെടിവച്ചു കൊന്നത്

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ബസ് യാത്രക്കാരായ 14 പേരെ അര്‍ധസൈനിക വേഷത്തിലെത്തിയ ഭീകരര്‍ വെടിവച്ചു കൊന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലേക്കുള്ള മക്രാന്‍ തീരദേശ ദേശീയ പാതയ്ക്ക് സമീപം വച്ചാണ് ബസ് തടഞ്ഞ് നിര്‍ത്തി യാത്രക്കാരെ നിര്‍ബന്ധമായി പുറത്തിറക്കി വെടിവച്ചു കൊന്നത്. വെടിയുതിര്‍ക്കും മുമ്പ് ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ സംഘം പരിശോധിച്ചിരുന്നു. അക്രമികള്‍ ബസില്‍ നിന്നും പുറത്തിറക്കിയ ആളുകളില്‍ രണ്ട് പേര്‍ ഓടിരക്ഷപെട്ടു.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ബലൂചിസ്ഥാന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് മൊഹ്‌സീന്‍ ഹാസന്‍ ബട്ട് വെളിപ്പെടുത്തി. 

കറാച്ചിക്കും ഗ്വാഡറിനും ഇടയില്‍  ആറോളം ബസുകളാണ് അക്രമികള്‍ തടഞ്ഞു നിര്‍ത്തിയത്. 20 പേര്‍ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതായി രക്ഷപെട്ടവര്‍ വാര്‍ത്താ ഏജന്‍സികളോട് വെളിപ്പെടുത്തി. സാധാരണയായി നടന്ന് വരുന്ന പരിശോധനയാണെന്ന് തോന്നിയതിനാലാണ് വാഹനം നിര്‍ത്തി ആളുകളെ ഇറക്കിയതെന്ന് ബസ് ഡ്രൈവറും വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാകിസ്ഥാനിലെ വളരെ ദരിദ്രമായ പ്രദേശമാണ് ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായ ബലൂചിസ്ഥാന്‍. സാധാരണയായി ഷിയ മുസ്ലിങ്ങളാണ് അക്രമത്തിന് ഇരയാകുന്നത്. കഴിഞ്ഞയാഴ്ച ഖ്വേട്ടയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

SCROLL FOR NEXT