World

സിംഹക്കൂട്ടം ഓടിച്ചു; 400 കാളക്കൂറ്റന്‍മാര്‍ നദിയില്‍ വീണ് ചത്തു

ഛോബെ നദീ തീരത്ത് പുല്ല് തിന്നുകൊണ്ട് നില്‍ക്കുമ്പോഴാണ് സിംഹക്കൂട്ടം ഇരതേടാനെത്തിയത്.  ആക്രമണം മുന്നില്‍ കണ്ട് രക്ഷപെടുന്നതിനായി ഓടി നദിയിലേക്ക് ചാടുകയായിരുന്നു.  ചത്തു പൊങ്ങിയതോടെയാണ് അപകടത്തെ കുറിച്

Author : സമകാലിക മലയാളം ഡെസ്ക്

ബോട്‌സ്വാന: സിംഹക്കൂട്ടം ഓടിച്ചതിനെ തുടര്‍ന്ന് 400 ലധികം കാളക്കൂറ്റന്‍മാര്‍ വെള്ളത്തില്‍ മുങ്ങിച്ചത്തെന്ന് റിപ്പോര്‍ട്ട്. ഛോബെ നദീ തീരത്ത് പുല്ല് തിന്നുകൊണ്ട് നില്‍ക്കുമ്പോഴാണ് സിംഹക്കൂട്ടം ഇരതേടാനെത്തിയത്. 

ആക്രമണം മുന്നില്‍ കണ്ട് രക്ഷപെടുന്നതിനായി ഓടി നദിയിലേക്ക് ചാടുകയായിരുന്നു.  ചത്തു പൊങ്ങിയതോടെയാണ് അപകടത്തെ കുറിച്ച് കര്‍ഷകര്‍ അറിഞ്ഞത്. 

നദിയില്‍ നിന്നും ജഡം നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കന്നുകാലി കര്‍ഷകര്‍ക്ക് ചത്തുപോയ കാളകള്‍ക്ക് പകരമായി നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതാദ്യമായല്ല വെള്ളത്തില്‍ വീണ് മൃഗങ്ങള്‍ ചാകുന്നതെന്ന് ബോട്‌സ്വാനിയന്‍ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. 

 ആഫ്രിക്കയിലെ പുല്‍മേടുകള്‍ കന്നുകാലി വളര്‍ത്തലിന് അനുയോജ്യമായതിനാല്‍ 50-500  വരെ വരുന്ന സംഘങ്ങളെ പ്രദേശവാസികള്‍ വളര്‍ത്താറുണ്ട്. ഈ പ്രദേശങ്ങളില്‍ സിംഹക്കൂട്ടങ്ങള്‍ ആക്രമണം നടത്തുന്നത് പതിവാണെന്നും പരിസ്ഥിതി വകുപ്പ് അധികൃതര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി