World

സിംഹക്കൂട്ടം ഓടിച്ചു; 400 കാളക്കൂറ്റന്‍മാര്‍ നദിയില്‍ വീണ് ചത്തു

ഛോബെ നദീ തീരത്ത് പുല്ല് തിന്നുകൊണ്ട് നില്‍ക്കുമ്പോഴാണ് സിംഹക്കൂട്ടം ഇരതേടാനെത്തിയത്.  ആക്രമണം മുന്നില്‍ കണ്ട് രക്ഷപെടുന്നതിനായി ഓടി നദിയിലേക്ക് ചാടുകയായിരുന്നു.  ചത്തു പൊങ്ങിയതോടെയാണ് അപകടത്തെ കുറിച്

Author : സമകാലിക മലയാളം ഡെസ്ക്

ബോട്‌സ്വാന: സിംഹക്കൂട്ടം ഓടിച്ചതിനെ തുടര്‍ന്ന് 400 ലധികം കാളക്കൂറ്റന്‍മാര്‍ വെള്ളത്തില്‍ മുങ്ങിച്ചത്തെന്ന് റിപ്പോര്‍ട്ട്. ഛോബെ നദീ തീരത്ത് പുല്ല് തിന്നുകൊണ്ട് നില്‍ക്കുമ്പോഴാണ് സിംഹക്കൂട്ടം ഇരതേടാനെത്തിയത്. 

ആക്രമണം മുന്നില്‍ കണ്ട് രക്ഷപെടുന്നതിനായി ഓടി നദിയിലേക്ക് ചാടുകയായിരുന്നു.  ചത്തു പൊങ്ങിയതോടെയാണ് അപകടത്തെ കുറിച്ച് കര്‍ഷകര്‍ അറിഞ്ഞത്. 

നദിയില്‍ നിന്നും ജഡം നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കന്നുകാലി കര്‍ഷകര്‍ക്ക് ചത്തുപോയ കാളകള്‍ക്ക് പകരമായി നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതാദ്യമായല്ല വെള്ളത്തില്‍ വീണ് മൃഗങ്ങള്‍ ചാകുന്നതെന്ന് ബോട്‌സ്വാനിയന്‍ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. 

 ആഫ്രിക്കയിലെ പുല്‍മേടുകള്‍ കന്നുകാലി വളര്‍ത്തലിന് അനുയോജ്യമായതിനാല്‍ 50-500  വരെ വരുന്ന സംഘങ്ങളെ പ്രദേശവാസികള്‍ വളര്‍ത്താറുണ്ട്. ഈ പ്രദേശങ്ങളില്‍ സിംഹക്കൂട്ടങ്ങള്‍ ആക്രമണം നടത്തുന്നത് പതിവാണെന്നും പരിസ്ഥിതി വകുപ്പ് അധികൃതര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുഖ്യമന്ത്രി കസേരയ്ക്കായുള്ള അടിപിടി തുടരുന്നു; സ്ഥാനമൊഴിയണമെന്ന് കെപിസിസിക്ക് ഹൈബി ഈഡന്റെ കത്ത്

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ച്‌ഡി, അവസാന തീയതി മെയ് 10

ഗൂഗിള്‍ പേയോ ഫോണ്‍ പേയോ വേണ്ട; ഇനി വാട്‌സ്ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം

5443 റണ്‍സ്, എലീറ്റ് പട്ടികയില്‍ ധോനിയെ പിന്തള്ളി കെഎല്‍ രാഹുല്‍

SCROLL FOR NEXT