Sports

'കമ്മിന്‍സിന് അല്ല, ബെന്‍ സ്റ്റോക്‌സിന്റെ വിക്കറ്റിന് അവകാശി കാര്‍ത്തിക്'! മോര്‍ഗന്‍ 

'കമ്മിന്‍സിന് അല്ല, ബെന്‍ സ്റ്റോക്‌സിന്റെ വിക്കറ്റിന് അവകാശി കാര്‍ത്തിക്'! മോര്‍ഗന്‍ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 60 റണ്‍സിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേയോഫ് സാധ്യത സജീവമാക്കി നിര്‍ത്തി. ബാറ്റിങിലും ബൗളിങിലും ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റിങില്‍ അമ്പേ പരാജയപ്പെട്ടു പോയ ദിനേഷ് കാര്‍ത്തിക് പക്ഷേ വിക്കറ്റിന് പിന്നില്‍ അസാധ്യ മികവാണ് പുലര്‍ത്തിയത്. രാജസ്ഥാന്റെ നിര്‍ണായക താരം ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കിയ കാര്‍ത്തിക്കിന്റെ വിസ്മയ ക്യാച്ച് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി മാറി. കാര്‍ത്തികിന്റെ ക്യാച്ചിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നായകന്‍ ഒയിന്‍ മോര്‍ഗന്‍. 

'ഡികെയുടെ എടുത്ത ക്യാച്ച് ശ്രദ്ധേയമായിരുന്നു. അത്തരത്തിലൊരു ക്യാച്ച് ഒരാള്‍ എടുക്കുന്നുണ്ടെങ്കില്‍ ആ വിക്കറ്റിന് അവകാശി ആ ക്യാച്ചെടുക്കുന്ന ആളാണ്. അത്തരം ക്യാച്ചുകള്‍ക്ക് ബൗളിങുമായി ബന്ധമൊന്നുമില്ല. അത് കീപ്പറുടെ ക്യാച്ചാണ്, കീപ്പര്‍ക്ക് അവകാശപ്പെട്ട വിക്കറ്റാണ്'- മത്സര ശേഷം കൊല്‍ക്കത്ത ബൗളര്‍ പാറ്റ് കമ്മിന്‍സുമായി നടത്തിയ സംഭാഷണത്തിലായിരുന്നു നായകന്റെ ശ്രദ്ധേയ നിരീക്ഷണം. 

പാറ്റ് കമ്മിന്‍സിന്റെ ബൗളിങിലാണ് കാര്‍ത്തിക് അവിശ്വസനീയമായ രീതിയില്‍ ഡൈവ് ചെയ്ത് പന്ത് കൈയിലൊതുക്കിയത്. പോരാട്ടത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി കമ്മിന്‍സ് ഉജ്ജ്വലമായി പന്തെറിയുകയും ചെയ്തു. ബെന്‍ സ്റ്റോക്‌സിന്റേതടക്കം നാല് പേരെയാണ് ഡികെ ഇന്നലെ വിക്കറ്റിന് പിന്നില്‍ നിന്ന് ക്യാച്ചെടുത്ത് മടക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു

SCROLL FOR NEXT