Sports

10 മാസത്തെ വരള്‍ച്ച കഴിഞ്ഞു, 2019ലെ ആദ്യ സെഞ്ചുറി നേടി കോഹ് ലി, ഇതിഹാസങ്ങളുടെ അടുത്തേക്ക്‌

ടെസ്റ്റിലെ കോഹ് ലിയുടെ 26ാം സെഞ്ചുറിയാണിത്. 2019ല്‍ കോഹ് ലി നേടുന്ന ആദ്യ സെഞ്ചുറിയും

സമകാലിക മലയാളം ഡെസ്ക്

പുനെ: ടെസ്റ്റില്‍ സെഞ്ചുറി കുറിച്ച് നായകന്‍ വിരാട് കോഹ് ലി. 175 പന്തില്‍ നിന്ന് 16 ഫോറിന്റെ അകമ്പടിയോടെയാണ് കോഹ് ലി തന്റെ സ്‌കോര്‍ മൂന്നക്കം കടത്തിയത്. നായകനായി 50ാം വട്ടം ടീമിനെ നയിക്കാനിറങ്ങിയ ടെസ്റ്റിലാണ് കോഹ് ലിയുടെ സെഞ്ചുറി നേട്ടമെന്ന പ്രത്യേകതയുമുണ്ട്. 

ടെസ്റ്റിലെ കോഹ് ലിയുടെ 26ാം സെഞ്ചുറിയാണിത്. 2019ല്‍ കോഹ് ലി നേടുന്ന ആദ്യ സെഞ്ചുറിയും. രാജ്യാന്തര ക്രിക്കറ്റില്‍ കോഹ് ലിയുടെ സെഞ്ചുറികളുടെ എണ്ണം 69ലേക്കെത്തി. 71 സെഞ്ചുറിയുമായി റിക്കി പോണ്ടിങ് ആണെന്ന് കോഹ് ലിക്ക് മുന്‍പില്‍ ഇനിയുള്ളത്. ഒന്നാമത് 100 സെഞ്ചുറിയുമായി സാക്ഷാല്‍ സച്ചിനും. 

10 മാസത്തിന് ശേഷമാണ് കോഹ് ലി ടെസ്റ്റില്‍ സെഞ്ചുറി നേടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ സ്വന്തമാക്കിയവരുടെ ലിസ്റ്റില്‍ പാക് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ കോഹ് ലി മറികടക്കുകയും ചെയ്തു. 26 ടെസ്റ്റ് സെഞ്ചുറിയുള്ള സ്റ്റീവ് സ്മിത്തിനൊപ്പം 21ാം സ്ഥാനത്താണ് കോഹ് ലി ഇപ്പോള്‍. 

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ വെങ്‌സര്‍ക്കാരിനെ പുനെ ടെസ്റ്റിലെ സെഞ്ചുറിയോടെ കോഹ് ലി മറികടന്നു. 6868 എന്ന വെങ്‌സര്‍ക്കാരിന്റെ ടെസ്റ്റിലെ സമ്പാദ്യമാണ് കോഹ് ലി മറികടന്നത്. ടെസ്റ്റിലെ റണ്‍വേട്ടക്കാരില്‍ ഇപ്പോള്‍ ഏഴാമതാണ് കോഹ് ലി. സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍, ലക്ഷ്മണ്‍, സെവാഗ്, ഗാംഗുലി എന്നിവരാണ് കോഹ് ലിക്ക് മുന്‍പിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT