Sports

116 ബോള്‍, വഴങ്ങിയത് 22 റണ്‍സ്, വീഴ്ത്തിയത് നാല് വട്ടം; സ്മിത്ത് ഘാതകന്‍ വാഗ്നര്‍

ഇടുപ്പിന്റെ ഉയരത്തിലെത്തുന്ന ഡെലിവറികള്‍ക്ക് മുന്‍പിലെ സ്മിത്തിന്റെ ദൗര്‍ബല്യം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് കീവീസിനെതിരായ പരമ്പര

Author : സമകാലിക മലയാളം ഡെസ്ക്

ഷസിലെ ഫോം മറ്റ് സീരിസുകളിലേക്ക് എത്തിക്കാന്‍ സ്റ്റീവ് സ്മിത്തിനായിട്ടില്ല. കീവീസിനെതിരായ പരമ്പരയില്‍ സ്മിത്ത് അതിന് ലക്ഷ്യം വെച്ചെങ്കിലും വാഗ്നറിന് മറ്റ് പദ്ധതികളുണ്ടായി. ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റില്‍ നിന്നും നാല് വട്ടമാണ് സ്മിത്തിനെ വാര്‍ണര്‍ മടക്കിയത്. നാല് വട്ടവും വിക്കറ്റ് വീണത് വെഗ്നറിന്റെ ഷോര്‍ട്ട് ബോളുകളില്‍ നിന്നും. 

116 ഡെലിവറികള്‍ സ്മിത്തിന് നേര്‍ക്ക് വാഗ്നറില്‍ നിന്നും വന്നു. സ്മിത്തിന് അതില്‍ നിന്ന് നേടാനായത് 22 റണ്‍സ് മാത്രം. രണ്ട് ഇന്നിങ്‌സിലുമായി നാല് വട്ടം സ്മിത്തിനെ വാഗ്നര്‍ കൂടാരം കയറ്റി. ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 43 റണ്‍സില്‍ സ്മിത്ത് നില്‍ക്കെ വാഗ്നര്‍ താരത്തെ സൗത്തിയുടെ കൈകളിലെത്തിച്ചു. 

ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 16 റണ്‍സെടുത്ത് നില്‍ക്കെ വാഗ്നര്‍ റാവലിന്റെ കൈകളിലേക്ക് സ്മിത്തിനെ എത്തിച്ചു. രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി ലക്ഷ്യമിട്ട് സ്മിത്ത് മുന്‍പോട്ട് പോകവെ 85 റണ്‍സിലെത്തിയപ്പോള്‍ വീണ്ടും വില്ലനായി വാഗ്നറെത്തി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് റണ്‍സ് എടുത്ത് നില്‍ക്കെ വീണ്ടും സ്മിത്തിനെ വാഗ്നര്‍ വീഴ്ത്തി. 

ഇടുപ്പിന്റെ ഉയരത്തിലെത്തുന്ന ഡെലിവറികള്‍ക്ക് മുന്‍പിലെ സ്മിത്തിന്റെ ദൗര്‍ബല്യം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് കീവീസിനെതിരായ പരമ്പര. ആഷസില്‍ ആര്‍ച്ചറിന്റെ ബൗണ്‍സറേറ്റ് പരിക്കേല്‍ക്കുന്നതിന് മുന്‍പ് ഷോര്‍ട്ട് ബോളിലെ സ്മിത്തിന്റെ ശരാശരി 94.4 ആയിരുന്നു. എന്നാല്‍ ആ ബൗണ്‍സറേറ്റതിന് ശേഷം ഷോര്‍ട്ട് പിച്ച് ഡെലിവറികളില്‍ നിന്നും സ്മിത്ത് കണ്ടെത്തിയ റണ്‍സിന്റെ ശരാശരി 29.4ലേക്ക് ചുരുങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT