ഫോട്ടോ: ട്വിറ്റർ 
Sports

2021ല്‍ വില 20 ലക്ഷം, ഇന്ന് 10.25 കോടി; ഹര്‍ഷല്‍ പട്ടേലിനെ വിട്ടുകൊടുക്കാതെ ബാംഗ്ലൂര്‍

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു 2021ല്‍ ഹര്‍ഷല്‍ പട്ടേലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു 2021ല്‍ ഹര്‍ഷല്‍ പട്ടേലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ 20 ലക്ഷത്തില്‍ നിന്ന് 10.75 കോടി രൂപയിലേക്കാണ് ഹര്‍ഷലിന്റെ വില എത്തുന്നത്. 

ഐപിഎല്‍ മെഗാ താര ലേലത്തില്‍ രണ്ട് കോടി രൂപ അടിസ്ഥാന വിലയായി ഹര്‍ഷല്‍ പട്ടേലിന്റെ പേര് എത്തിയത് മുതല്‍ താരത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രംഗത്തിറങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണ് ബാംഗ്ലൂരിനൊപ്പം ഹര്‍ഷല്‍ പട്ടേലിനായി മത്സരിച്ചത്. ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന റെക്കോര്‍ഡ് കഴിഞ്ഞ സീസണില്‍ ഹര്‍ഷല്‍ സ്വന്തമാക്കിയിരുന്നു. 

ആദ്യമായി കോടീശ്വരനായി ഹര്‍ഷല്‍

എന്നാല്‍ 10 കോടി വില കടന്നിട്ടും പിന്നോട്ട് പോകാതെ ബാംഗ്ലൂര്‍ കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ താരത്തെ ടീമിലേക്ക് തിരികെ എത്തിച്ചു.തന്റെ 11ാം ഐപിഎല്‍ സീസണില്‍ ആദ്യമായി കോടീശ്വരനായി ഹര്‍ഷല്‍.

2012 മുതല്‍ ഹര്‍ഷല്‍ പട്ടേല്‍ ഐപിഎല്ലിന്റെ ഭാഗമാണ്. 8 ലക്ഷം രൂപയ്ക്കാണ് 2012ലും 13ലും ഹര്‍ഷലിനെ ബാംഗ്ലൂര്‍ ടീമില്‍ നിലനിര്‍ത്തിയത്. പിന്നാലെ 2014,2015,2016,2017 സീസണുകളില്‍ ഹര്‍ഷല്‍ ബാംഗ്ലൂരിനൊപ്പം നിന്നത് 40 ലക്ഷം രൂപയ്ക്ക്. 2018ല്‍ ഡല്‍ഹി 20 ലക്ഷം രൂപയ്ക്ക് ഹര്‍ഷലിനെ സ്വന്തമാക്കി. 2020 വരെ അവര്‍ ടീമില്‍ നിലനിര്‍ത്തി. എന്നാല്‍ 2021ല്‍ ബാംഗ്ലൂരിലേക്ക് ഹര്‍ഷല്‍ മടങ്ങി വന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം