പ്രിയ മിശ്ര എക്സ്
Sports

വെറും 72 റണ്‍സില്‍ ഓള്‍ ഔട്ട്, ഓസീസിനെ സ്പിന്നില്‍ കുരുക്കി 20കാരി പ്രിയ മിശ്ര!

ഓസ്‌ട്രേലിയ വനിത എ ടീമിനെതിരെ ഇന്ത്യ വനിത എ ടീമിനു ആശ്വാസ ജയം

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മലയാളി താരം മിന്നു മണിയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിതാ എ ടീമിനു ഒടുവില്‍ ആശ്വാസ ജയം. ഓസ്‌ട്രേലിയ എ ടീമിനെതിരെ തുടരെ മൂന്ന് ടി20 മത്സരങ്ങളും പിന്നാലെ നടന്ന രണ്ട് ഏകദിന പോരാട്ടങ്ങളും പരാജയപ്പെട്ടു നിന്ന ഇന്ത്യ അവസാന ഏകദിനത്തില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി.

20കാരിയായ ലെഗ് സ്പിന്നര്‍ പ്രിയ മിശ്രയും മാസ്മരിക ബൗളിങാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 5 ഓവര്‍ 2 മെയ്ഡന്‍ 14 റണ്‍സ് 5 വിക്കറ്റുകള്‍- പ്രിയയുടെ ഈ മിന്നും പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ 171 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് പിടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് കണ്ടെത്തി. മറുപടി പറയാനിറങ്ങിയ ഓസ്‌ട്രേലിയ 22.1 ഓവറില്‍ വെറും 72 റണ്‍സിനു എല്ലാവരും കൂടാരം കയറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

22 റണ്‍സെടുത്ത മാഡി ഡാര്‍ക്, 20 റണ്‍സെടുത്ത ടെസ് ഫ്ലിന്‍റോഫ്, 11 റണ്‍സെടുത്ത ചാര്‍ലി കനോട്ട് എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

നേരത്തെ ഇന്ത്യക്കായി രാഘവി ബിസ്ട് (53), തേജല്‍ ഹസാബ്‌നിസ് (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ മിന്നു മണി (34)യും തിളങ്ങി. മറ്റൊരു മലയാളി താരം സജന സജീവനും (40) മികച്ച പ്രകടനം പുറത്തെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT