Sports

300 മത്സരങ്ങള്‍ കളിച്ചു, എനിക്ക് ഭ്രാന്താണെന്ന് നിനക്ക് തോന്നുന്നുണ്ടോ? കുല്‍ദീപിനോട് കലിപ്പിച്ച് ധോനി ചോദിച്ചത്

ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലെ ധോനിയുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാതിരുന്നതോടെയാണ് കുല്‍ദീപിനോട് ധോനി രോക്ഷാകുലനായത്

സമകാലിക മലയാളം ഡെസ്ക്

ക്യാപ്റ്റന്‍ കൂള്‍ എന്ന് ധോനിയെ വിശേഷിപ്പിക്കുന്നു എങ്കിലും കൂളല്ലാത്ത ധോനിയും നമുക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ധോനി തനിക്ക് നേരെ കലിപ്പിച്ച ഒരു സംഭവം വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ സ്പിന്നല്‍ കുല്‍ദീപ് യാദവ്. 

ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലെ ധോനിയുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാതിരുന്നതോടെയാണ് കുല്‍ദീപിനോട് ധോനി രോക്ഷാകുലനായത്. ശ്രീലങ്കയ്‌ക്കെതിരായ ഒരു ട്വിന്റി20 മത്സരത്തിന് ഇടയിലായിരുന്നു സംഭവം. 260 റണ്‍സായിരുന്നു ഇന്ത്യ വിജയലക്ഷ്യം വെച്ചത്. ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരും റണ്‍സ് കണ്ടെത്തുന്ന സമയം. 

കവറില്‍ നിന്നും ഫില്‍ഡറെ മാറ്റിയുള്ള ഫീല്‍ഡിങ് സെറ്റ് ചെയ്യാന്‍ ധോനി നിര്‍ദേശിച്ചെങ്കിലും നിലവിലെ ഫീല്‍ഡ് സെറ്റ് മതിയെന്ന് കുല്‍ദീപ് പറഞ്ഞു. കുല്‍ദീപിന്റെ മറുപടിയില്‍ പ്രകോപിതനായ ധോനി, 300 മത്സരങ്ങള്‍ കളിച്ച എനിക്ക് ഭ്രാന്തുണ്ടോ എന്നായിരുന്നു ധോനി തനിക്ക് നേരെ ചോദിച്ചതെന്ന് കുല്‍ദീപ് പറയുന്നു. 

അതോടെ ഫീല്‍ഡ് ചെയ്ഞ്ചിന് ധോനിയുടെ നിര്‍ദേശം അനുസരിച്ച തനിക്ക് പിന്നാലെ  വിക്കറ്റും വീഴ്ത്താനായി. പിന്നാലെ എന്റെ അടുത്തേക്കെത്തി ധോനി, ഇത് തന്നെയാണ് ഞാന്‍ പറഞ്ഞതെന്നു പറഞ്ഞുവെന്നും കുല്‍ദീപ് ഓര്‍ത്തെടുക്കുന്നു. ചാറ്റ് ഷോ ആയ വാട്ട് ദി ഡക്കിലെത്തിയപ്പോഴായിരുന്നു കുല്‍ദീപിന്റെ വെളിപ്പെടുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും'; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

Today's Rashi Phalam March 23, 2026: ആരോഗ്യം സൂക്ഷിക്കുക; ചില കാര്യങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ നല്ല രീതിയിൽ നടക്കും

Weekly Rashi Phalam (March 22- March 28, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

'ഞാന്‍ പറഞ്ഞതില്‍ എന്താണ് വര്‍ഗീയത?; 1967 മുതലുള്ള എംഎല്‍എമാരുടെ ലിസ്റ്റ് ഞാന്‍ തരാം'

SCROLL FOR NEXT