Sports

42ാം വയസില്‍ പേസിന് ഗ്രാന്‍ഡ്സ്ലാം നേടാം എങ്കില്‍ എനിക്ക് ഇനിയും ക്രിക്കറ്റ് കളിക്കാം; ശ്രീശാന്ത് പറയുന്നു

വരും നാളുകള്‍ എന്താണ് എനിക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് എന്നറിയില്ല. എന്റെ ജീവനായ ക്രിക്കറ്റ് ഞാന്‍ കളിച്ചിട്ട് ആറ് വര്‍ഷമായെന്നും ശ്രീശാന്ത് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

42ാം വയസില്‍ ലിയാണ്ടര്‍ പേസിന് ഗ്രാന്‍ഡ്സ്ലാം വിജയിക്കാം എങ്കില്‍ എനിക്ക് ഇനിയും കളിക്കാമെന്ന് ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജിവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്തിന്റെ വാക്കുകള്‍. 

42ാം വയസില്‍ ലിയാണ്ടര്‍ പേസിന് ഗ്രാന്‍ഡ്സ്ലാം വിജയിക്കുവാന്‍ കഴിഞ്ഞെങ്കില്‍, എന്റെ 36ാം വയസില്‍ എനിക്കിനിയും ക്രിക്കറ്റ് കളിക്കുവാനാകുമെന്നാണ് ശ്രീശാന്ത് പ്രതികരിച്ചത്. വരും നാളുകള്‍ എന്താണ് എനിക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് എന്നറിയില്ല. എന്റെ ജീവനായ ക്രിക്കറ്റ് ഞാന്‍ കളിച്ചിട്ട് ആറ് വര്‍ഷമായെന്നും ശ്രീശാന്ത് പറയുന്നു. 

സുപ്രീംകോടതി വിധിയെ ബിസിസിഐ മാനിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ് കളിക്കളത്തിലേക്ക് മടങ്ങിയെത്തുവാനെങ്കിലും എന്നെ ബിസിസിഐ അനുവദിക്കണം. സ്‌കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പരിശീലനത്തിന് എത്തുമ്പോള്‍ നിങ്ങള്‍ക്കതിന് സാധിക്കില്ല എന്ന് ഇനി കേള്‍ക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാവരുത് എന്നാണ് എന്റെ ആഗ്രഹം. 

എത്രത്തോളം ക്രിക്കറ്റ് കളിക്കുവാന്‍ സാധിക്കുന്നോ അത്രത്തോളം കളിക്കണമെന്നും ശ്രീശാന്ത് പറയുന്നു. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ സാധിക്കുമോയെന്നതാണ് ഇനി പരിശോധിക്കുന്നതെന്നും, സുപ്രീംകോടതി അനുവദിച്ച 90 ദിവസത്തിന് മുന്‍പ് തന്നെ ബിസിസിഐ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ശ്രീശാന്ത് മധ്യമങ്ങളോട് പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

​ഗർഭിണിയെ മർദ്ദിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ, ഇഡി അപേക്ഷയിൽ ഇന്ന് വിധി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

SCROLL FOR NEXT