കട്ടക്ക്: 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഹിത് ശര്‍മ ഏകദിനത്തില്‍ സെഞ്ച്വറിയടിക്കുന്നത്. സമീപ കാലത്ത് എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റന്റെ ബാറ്റിങ് ഫോം പരിതാപകരമായി തുടരുകയായിരുന്നു. ആരാധകരും മുന്‍ താരങ്ങളടക്കമുള്ളവരും ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും വന്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി.
വിമര്‍ശകരുടെ വായടപ്പിച്ചാണ് കട്ടക്കില്‍ രോഹിത് കത്തും ഫോമിലേക്ക് സെഞ്ച്വറിയുമായി മടങ്ങിയെത്തിയത്. 30 പന്തില്‍ 52 റണ്‍സും 76 പന്തില്‍ 102 റണ്‍സും രോഹിത് അടിച്ചെടുത്തു. സിക്‌സര്‍ തൂക്കി സ്വതസിദ്ധമായ ശൈലിയില്‍ തന്നെ രോഹിത് ഫോം വീണ്ടെടുത്തു. മത്സരത്തില്‍ ആകെ 7 സിക്‌സുകളും 12 ഫോറുകളും സഹിതം 90 പന്തില്‍ 119 റണ്‍സുമായി വിജയത്തിനടിത്തറയിട്ടാണ് രോഹിതിന്റെ മടക്കം.
76 പന്തിൽ 102 റൺസ്, സിക്സര്‍ തൂക്കി സെഞ്ച്വറി! ഇതാ തിരിച്ചു വരവിന്റെ 'ഹിറ്റ്മാന്‍ വേര്‍ഷന്‍'
2023ലാണ് അവസാനമായി താരം ഏകദിനത്തില്‍ സെഞ്ച്വറിയടിച്ചത്. അതിനു ശേഷം ഇപ്പോഴാണ് ശതകം തൊട്ടത്. രോഹിതിന്റെ കരിയറിലെ 32ാം ഏകദിന സെഞ്ച്വറിയാണിത്.
സിക്‌സില്‍ ഇനി രണ്ടാമന്‍
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രോഹിത് രണ്ടാം സ്ഥാനത്തേക്ക് കയറി. 338 സിക്‌സുകളായി രോഹിതിന്റെ അക്കൗണ്ടില്‍. 351 സിക്‌സുകളുമായി മുന്‍ പാകിസ്ഥാന്‍ നായകനും ഇതിഹാസവുമായ ഷാഹിദ് അഫ്രീദിയാണ് ഒന്നാം സ്ഥാനത്ത്.. 331 സിക്‌സുകളുള്ള വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെയാണ് രോഹിത് പിന്തള്ളിയത്. ഗെയ്ല്‍ മൂന്നാം സ്ഥാനത്ത്. 270 സിക്‌സുകളുമായി ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയാണ് നാലാം സ്ഥാനത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates