Sports

971ല്‍ നിന്ന് 332 കളിക്കാര്‍, ഐപിഎല്‍ താരലേലത്തിന്റെ അന്തിമ പട്ടിക, 24 പുതിയ കളിക്കാരും

ലേലത്തില്‍ പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടിക എട്ട് ഫ്രാഞ്ചൈസികള്‍ക്കും ഐപിഎല്‍ മാനേജ്‌മെന്റ് കൈമാറി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ താര ലേലത്തില്‍ പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടികയായി. 971 കളിക്കാരില്‍ നിന്നും ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ലേലത്തിലേക്ക് എത്തുക 332 പേരുകള്‍. ലേലത്തില്‍ പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടിക എട്ട് ഫ്രാഞ്ചൈസികള്‍ക്കും ഐപിഎല്‍ മാനേജ്‌മെന്റ് കൈമാറി. 

19 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയിലുണ്ട്. വിന്‍ഡിസ് പേസര്‍ കെസ്‌റിക് വില്യംസ്, ബംഗ്ലാദേശ് നായകന്‍ മുഷ്ഫിഖര്‍ റഹീം, ലെഗ് സ്പിന്നര്‍ ആദം സാംപ, സറേ ബാറ്റ്‌സ്മാനായ വില്‍ ജാക്‌സ് എന്നിവരുള്‍പ്പെടെ 24 കളിക്കാരുടെ പേരുകള്‍ കൂടി പുതിയതായി ഉള്‍പ്പെടുത്തി. അബുദാബിയില്‍ നടക്കുന്ന ടി10 ലീഗില്‍ 25 പന്തില്‍ സെഞ്ചുറി നേടിയ താരമാണ് വില്‍ ജാക്‌സ്. 

ഈ 332 പേരില്‍ നിന്നും 73 താരങ്ങളെയാണ് എട്ട് ഫ്രാഞ്ചൈസികള്‍ക്കുമായി കണ്ടെത്തേണ്ടത്. അതില്‍ 29 വിദേശ താരങ്ങളുണ്ടാവണം. ഇന്ത്യന്‍ താരങ്ങളില്‍ റോബിന്‍ ഉത്തപ്പയ്ക്കാണ് ഉയര്‍ന്ന അടിസ്ഥാന വില, 1.5 കോടി. കഴിഞ്ഞ രണ്ട് താര ലേലത്തിലും വലിയ തുക ലഭിച്ച പേസര്‍ ജയദേവ് ഉനദ്ഖട്ടിന്റെ അടിസ്ഥാന വില ഈ സീസണില്‍ കുറഞ്ഞു. ഒരു കോടി രൂപയാണ് ഉനദ്ഘട്ടിന്റെ അടിസ്ഥാന വില. കഴിഞ്ഞ വട്ടം 1.5 കോടി രൂപയായിരുന്നു. 

വിദേശ താരങ്ങളില്‍ ഓസീസ് ഓള്‍ റൗണ്ടര്‍ മാക്‌സ്വെല്ലിന് കൂറ്റന്‍ തുക ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് കോടിയാണ് മാക്‌സ്വെല്ലിന്റെ അടിസ്ഥാന വില. പാറ്റ് കമിന്‍സ്, ഹസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, ഡെയ്ല്‍ സ്റ്റെയ്ന്‍, എയ്ഞ്ചലോ മാത്യൂസ് എന്നീ താരങ്ങളുടെ അടിസ്ഥാന വിലയും രണ്ട് കോടി രൂപയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT