ടെലിവിഷൻ ദൃശ്യം 
Sports

ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ വ്യാജ ടിക്കറ്റ്, നാല് പേര്‍ അറസ്റ്റില്‍

 200 ടിക്കറ്റുകളാണ് വ്യാജമായി അച്ചടിച്ചത്. അതില്‍ 50 എണ്ണം വിറ്റുപോയി.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:   ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനുള്ള വ്യാജ ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയതിന് നാല് പേരെ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജെയ്മിന്‍ പ്രജാപതി എന്നയാളാണ് മുഖ്യ പ്രതി.  200 ടിക്കറ്റുകളാണ് വ്യാജമായി അച്ചടിച്ചത്. അതില്‍ 50 എണ്ണം വിറ്റുപോയി. പ്രജാപതി, കുശ് മീണ രാജ്വീര്‍ ഠാക്കൂര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. 

ഇടനിലക്കാരനാണ് 50 ടിക്കറ്റുകള്‍ വിറ്റത്. വിറ്റഴിച്ച 50 ടിക്കറ്റുകള്‍ക്ക് 3 ലക്ഷം രൂപയാണ് പ്രതികള്‍ക്ക് ലഭിച്ചത്. ടിക്കറ്റുകളും വില്‍പ്പന നടത്തി ലഭിച്ച തുടകയും പൊലീസ് പിടിച്ചെടുത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ടിക്കറ്റുകള്‍ വിറ്റതെന്ന് ക്രൈം ബ്രാഞ്ച് ഡിസിപി ക്രൈംബ്രാഞ്ച് ചൈതന്യ മാന്ദ്ലിക് പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അഹമ്മദാബാദില്‍ ഒക്ടോബര്‍ 14നാണ് മത്സരം. നേരത്തെ ഒക്ടോബര്‍ 15 ന് നിശ്ചയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ തിയതിയില്‍ മാറ്റം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നവരാത്രി ആഘോഷങ്ങളുടെ തുടക്കമായതിനാലാണ് തിയതി മാറ്റിയത്. അഹമ്മദാബാദിലെ സ്‌റ്റേഡിയത്തില്‍ ഒരുലക്ഷത്തിലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. 

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT