എംബാപ്പെ - മെസിചിത്രം / എഎഫ്പി 
Sports

മറഡോണയ്ക്ക് ശേഷം കപ്പ് ഉയര്‍ത്താന്‍ മെസി?; ഖത്തറിലെ കലാശ പോരാട്ടം ഇന്ന്; ചരിത്രനേട്ടത്തിനരികെ ഫ്രാന്‍സ്

ഇന്ത്യന്‍ സമയം രാത്രി 8:30 ന് ലൂസെയ്ല്‍ സ്റ്റേഡിയത്തിലാണ് കീരീട പോരാട്ടം. 

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോര് ഇന്ന്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8:30 ന് ലൂസെയ്ല്‍ സ്റ്റേഡിയത്തിലാണ് കീരീട പോരാട്ടം. 

സ്വപ്‌നങ്ങള്‍ പൂത്തുലയുന്ന ഈ രാത്രിയില്‍ പുതിയ ചാമ്പ്യന്‍മാര്‍ പിറക്കും. കപ്പുയര്‍ത്തുക ഫുട്‌ബോള്‍ മിശിഹ മെസിയോ അതോ കാല്‍പ്പന്തുകളിയുടെ രാജകുമാരന്‍ എംബാപ്പയോ. ഇനി മണിക്കൂറുകള്‍ മാത്രമേ കാത്തിരിപ്പിന് നീളമുള്ളു. 

ഖത്തറിലെ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കളികാണാനെത്തുന്ന മത്സരവും ഇതാണ്. 80,000 കാണികളെ ഉള്‍ക്കൊള്ളാനുളള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്. ഖത്തര്‍ ദേശീയ ദിനാഘോഷവേളയില്‍ കലാശപ്പോര് ചരിത്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയര്‍.

36 വര്‍ഷത്തിനുശേഷം ഇത്തവണ കപ്പുയര്‍ത്താനാകുമെന്നാണ് അര്‍ജന്റീനയുടെ പ്രതിക്ഷ. ലോകഫുട്‌ബോള്‍ ഇതിഹാസം മറഡോണ 86ല്‍ നേടിയ കപ്പ് ഇത്തവണ മെസി രാജ്യത്തിന് സമര്‍പ്പിക്കുമെന്നാണ് ലോകത്തിലെ മുഴുവന്‍ വാമോസ് ആരാധകരുടെയും സ്വപ്‌നം. 

2018ലെ നേട്ടം ആവര്‍ത്തിക്കാനാകുമെനന്നാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ. 1998ല്‍ രാജ്യത്തിന് കീരിടം നേടിക്കൊടുത്ത നായകന്‍ ദിദിയല്‍ ദെഷാമിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം കീരിടം നോട്ടമിട്ടാണ് അവര്‍ മത്സരത്തിനിറങ്ങുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7500 പേര്‍ മാത്രം, അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രഥമ പരിഗണന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാര്‍ക്ക്

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

അനന്ത, പത്മനാഭസ്വാമിക്ഷേത്രത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ; ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ

SCROLL FOR NEXT