മക്ഗുര്‍ക് ട്വിറ്റര്‍
Sports

സ്മിത്ത് ഇല്ല, മക്ഗുര്‍ക് റിസര്‍വ് താരം; ടി20 ലോകകപ്പിനുള്ള ടീമിനെ ഉറപ്പിച്ച് ഓസ്‌ട്രേലിയ

മിച്ചല്‍ മാര്‍ഷാണ് ടീമിന്റെ നായകന്‍

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ടി20 ലോകകപ്പിനുള്ള അന്തിമ 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ട്രാവലിങ് റിസര്‍വ് താരങ്ങളെയടക്കം പ്രഖ്യാപിച്ചു. ജാക്ക് ഫ്രേസര്‍ മക്ഗുര്‍ക് ടീമിലെ റിസര്‍വ് താരമാണ്.

പ്രാഥമികമായി പ്രഖ്യാപിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് 15 അംഗ സംഘത്തെ ഉറപ്പിച്ചത്. മക്ഗുര്‍കിനൊപ്പം മാറ്റ് ഷോര്‍ട്ടും റിസര്‍വ് താരമായി ഇടംപിടിച്ചു.

മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ജാസന്‍ ബെഹറന്‍ഡോഫ്, തന്‍വീര്‍ സംഗ എന്നിവര്‍ക്കൊന്നും ടീമില്‍ സ്ഥാനമില്ല. മിച്ചല്‍ മാര്‍ഷാണ് ടീമിന്റെ നായകന്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022ലെ ലോകകപ്പിനു ശേഷം ഓസ്‌ട്രേലിയക്കായി ടി20 കളിച്ചിട്ടില്ലാത്ത ഇടം കൈയന്‍ സ്പിന്നര്‍ ആഷ്ടന്‍ ആഗറെ തിരികെ വിളിച്ചതാണ് ശ്രദ്ധേയ നീക്കം. ഓള്‍റൗണ്ടര്‍മാരായി മാര്‍ക്കസ് സ്‌റ്റോയിനിസ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ്.

ഓസ്‌ട്രേലിയ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ആഷ്ടന്‍ ആഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നതാന്‍ എല്ലിസ്, കാമറോണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്‌റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

ട്രാവലിങ് റിസര്‍വ്- ജാക് ഫ്രേസര്‍ മക്ഗുര്‍ക്, മാറ്റ് ഷോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT