വിന്‍ഡീസ് മണ്ണില്‍ ചരിത്രം കുറിച്ച് ബംഗ്ലാദേശ് എക്‌സ്
Sports

വിന്‍ഡീസ് മണ്ണില്‍ ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ടി20 പരമ്പര നേട്ടം

പുതിയ ടി20 ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെ കീഴില്‍ ബംഗ്ലാദേശ് ആശ്വാസ ജയം നേടി

സമകാലിക മലയാളം ഡെസ്ക്

സെന്റ് വിന്‍സെന്റ്: വിന്‍ഡീസ് മണ്ണില്‍ ചരിത്ര ജയം നേടി ബംഗ്ലാദേശ്. കിങ്സ്ടൗണിലെ അര്‍ണോസ് വെയില്‍ ഗ്രൗണ്ടില്‍ നടന്ന ടി20യില്‍ 27 റണ്‍സിന് ബംഗ്ലാദേശ് ജയിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയും ടീം നേടി. 2018 ന് ശേഷം ഇതാദ്യമായാണ് ബംഗ്ലാദേശ് വെസ്റ്റ് ഇന്‍ഡിസിനെതിരെ ടി20 പരമ്പര ജയിക്കുന്നത്.

മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 129 റണ്‍സ് സ്‌കോര്‍ ചെയ്തത്. മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ 102 റണ്‍സ് എടുക്കുന്നതിനിടെ വിന്‍ഡീസ് ഓള്‍ ഔട്ടായി. ബംഗ്ലാദേശ് നിരയില്‍ 17 പന്തില്‍ 35 റണ്‍സ് നേടിയ ഷമീം ഹൊസെയ്‌നാണ് ടോപ് സ്‌കോറര്‍. വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ 34 പന്തില്‍ 32 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് ടോപ് സ്‌കോറര്‍.

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര വെസ്റ്റ് ഇന്‍ഡീസ് തൂത്തുവാരിയപ്പോള്‍ പുതിയ ടി20 ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെ കീഴില്‍ ബംഗ്ലാദേശ് ആശ്വാസ ജയം നേടുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലൂടെ വെസ്റ്റ് ഇന്‍ഡീസ്‌ മണ്ണിലെ ആദ്യ ടി20 ജയം ബംഗ്ലാദേശ് നേടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇതിനുമുമ്പ് ബംഗ്ലാദേശ് അഞ്ച് ടി20 മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് ജയങ്ങള്‍ സ്വന്തം മണ്ണിലായിരുന്നു. ഇതിന് പുറമെ 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന മത്സരത്തിലും 2018 ല്‍ യുഎസ്എയില്‍ നടന്ന മത്സരത്തിലും ബംഗ്ലാദേശ് വിജയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT