ഫോട്ടോ: ട്വിറ്റർ 
Sports

പുതിയ പരിശീലകനെ തേടി ബിസിസിഐ; അനില്‍ കുംബ്ലേയും വിവിഎസ് ലക്ഷ്മണും പരിഗണനയില്‍

അനില്‍ കുംബ്ലേയെ പരിശീലക സ്ഥാനത്തേക്ക് വീണ്ടും കൊണ്ടുവരാന്‍ ബിസിസിഐ ആലോചിക്കുന്നതായി സൂചനയുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രവി ശാസ്ത്രി മുഖ്യപരിശീലക സ്ഥാനം ഒഴിയുന്നതോടെ ആ സ്ഥാനത്തേക്ക് മറ്റ് മുന്‍ ഇന്ത്യന്‍ താരങ്ങളെ പരിഗണിച്ച് ബിസിസിഐ. അനില്‍ കുംബ്ലേയെ പരിശീലക സ്ഥാനത്തേക്ക് വീണ്ടും കൊണ്ടുവരാന്‍ ബിസിസിഐ ആലോചിക്കുന്നതായി സൂചനയുണ്ട്. മുന്‍ താരം വിവിഎസ് ലക്ഷ്മണും ബിസിസിഐയുടെ പരിഗണനയിലുണ്ട്. 

അനില്‍ കുംബ്ലേയോടും വിവിഎസ് ലക്ഷ്മണിനോടും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാന്‍ ബിസിസിഐ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016-17 കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു കുംബ്ലേ. എന്നാല്‍ കോഹ് ലിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ കുംബ്ലേ രാജി പ്രഖ്യാപിച്ചു. 

എന്നാല്‍ കുംബ്ലേയും വിവിഎസ് ലക്ഷ്മണും പരിശീലക സ്ഥാനത്തേക്ക് എത്താന്‍ താത്പര്യപ്പെടുന്നുണ്ടോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 100ന് മുകളില്‍ ടെസ്റ്റ് കളിച്ചിട്ടുള്ള താരങ്ങളാണ് വിവിഎസ് ലക്ഷ്മണും അനില്‍ കുംബ്ലേയും. പരിശീലക സ്ഥാനത്തും ഇവര്‍ക്ക് അനുഭവസമ്പത്തുണ്ട്. 

ഇന്ത്യന്‍ മുന്‍ താരം പരിശീലക സ്ഥാനത്തേക്ക് എത്തുന്നതിനോടാണ് ബിസിസിഐക്ക് താത്പര്യം. ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അദ്ദേഹത്തിന് താത്പര്യമുണ്ടെങ്കില്‍ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT