ഫോട്ടോ: ട്വിറ്റർ 
Sports

റെക്കോര്‍ഡ് വേഗം തുണച്ചു, ഉമ്രാന്‍ മാലിക്കിനോട് യുഎഇയില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ച് ബിസിസിഐ

വിരാട് കോഹ് ലിയുടെ ബാംഗ്ലൂരിന് എതിരെയായിരുന്നു  മാലിക്കില്‍ നിന്ന് തുടരെ 150ന് മുകളില്‍ വേഗതയില്‍ പന്ത് എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ ഏറ്റവും മികച്ച വേഗം കണ്ടെത്തിയ ഉമ്രാന്‍ മാലിക്ക് ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെ നെറ്റ് ബൗളര്‍. ഐപിഎല്ലിലെ ലീഗ് ഘട്ട മത്സരങ്ങള്‍ കഴിഞ്ഞ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും ഉമ്രാന്‍ മാലിക്കിനോട് ദുബായില്‍ തന്നെ തുടരാന്‍ ബിസിസിഐ നിര്‍ദേശിച്ചു. 

153 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറി എന്ന റെക്കോര്‍ഡ് ഉമ്രാന്‍ മാലിക്ക് തന്റെ പേരിലേക്ക് ചേര്‍ത്തത്. വിരാട് കോഹ് ലിയുടെ ബാംഗ്ലൂരിന് എതിരെയായിരുന്നു  മാലിക്കില്‍ നിന്ന് തുടരെ 150ന് മുകളില്‍ വേഗതയില്‍ പന്ത് എത്തിയത്. 

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് എതിരെ നെറ്റ്‌സില്‍ പന്തെറിയുന്നത് ഉമ്രാന്‍ മാലിക്കിന് ഗുണം ചെയ്‌തേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 21 വയസ് മാത്രമാണ് ഉമ്രാന്‍ മാലിക്കിന്റെ പ്രായം. 

ഈ സീസണില്‍ 152.75 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ കൊല്‍ക്കത്തയുടെ ലോക്കി ഫെര്‍ഗൂസനെയാണ് ഉമ്രാന്‍ മാലിക്ക് മറികടന്നത്. സീസണില്‍ ബാംഗ്ലൂരിന് എതിരെ ഒരോവറില്‍ തന്നെ 151,152,153 കിലോമീറ്റര്‍ വേഗതയില്‍ മാലിക്ക് പന്തെറിഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT