ഷാജി പ്രഭാകരന്‍ ട്വിറ്റര്‍
Sports

ഷാജി പ്രഭാകരൻ 'ഔദ്യോഗിക'മായി പുറത്ത്; ചൗബേ രാജി വയ്ക്കണമെന്നു ബൂട്ടിയ; ഇന്ത്യൻ ഫുട്ബോളിൽ വിവാദം

ഷാജി പ്രഭാകരനെ ബലിയാക്കുന്നതിനെതിരെ ബൂട്ടിയ യോഗത്തിൽ വിമർശനമുന്നയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്നു മലയാളിയായ ഷാജി പ്രഭാകരനെ പുറത്താക്കിയ നടപടി ഔദ്യോഗികമായി അംഗീകരിച്ചു. രണ്ട് മാസം മുൻപാണ് ഷാജി പ്രഭാകരനെ നീക്കിയത്. എക്സിക്യൂട്ടീവ് യോഗം ചേർന്നാണ് തീരുമാനത്തിനു ഔദ്യോഗിക അംഗീകാരം നൽകിയത്.

വിശ്വാസ വഞ്ചന ആരോപിച്ച് നവംബർ ഏഴിനു രാത്രിയാണ് ഷാജി പ്രഭാകരനെ പുറത്താക്കാൻ കല്യാൺ ചൗബെ തീരുമാനിച്ചത്. എട്ടാം തീയതി ഷാജി നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി തീരുമാനം സ്റ്റേ ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കു മാത്രമേ തീരുമാനം എടുക്കാൻ സാധിക്കു എന്നു ഇക്കഴിഞ്ഞ 19നു കോടതി വീണ്ടും വ്യക്തമാക്കി. പിന്നാലെയാണ് കമ്മിറ്റി ചേർന്നു തീരുമാനം നടപ്പാക്കിയത്.

ഫെഡറേഷനിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ഗോവ ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തി. ഇതോടെ ഭരണ സമിതിയിൽ പ്രതിസന്ധി രൂക്ഷമായി. പ്രസിഡൻറ് കല്യാൺ ചൗബേ രാജി വയ്ക്കണമെന്നു മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസവുമായ ബൗച്ചുങ് ബൂട്ടിയ ആവശ്യപ്പെട്ടു.

അതിനിടെ അക്സിക്യൂട്ടീവ് യോഗത്തിലേക്ക് ബൂട്ടിയയെ ക്ഷണിച്ചിരുന്നില്ല. അദ്ദേഹം പിന്നീട് ഓൺലൈൻ വഴിയാണ് പങ്കെടുത്തത്. ഷാജി പ്രഭാകരനെ മാത്രം ബലിയാക്കുന്നതിനെതിരെ ബൂട്ടിയ യോഗത്തിൽ വിമർശനമുന്നയിച്ചിരുന്നു. കല്യാൺ ചൗബേയും ട്രഷറർ കിപ അജയും രാജി വയ്ക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT