ചിത്രം/ ഐഎസ്എല്‍ ഫെയ്‌സ്ബുക്ക് 
Sports

ചെന്നൈയിനെ പിടിച്ചുകെട്ടി ബ്ലാസ്‌റ്റേഴ്‌സ് വീര്യം; ഒന്നാം സ്ഥാനത്ത്

ആദ്യ പകുതിയില്‍ 2-3 ന് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് 59 -ാം മിനിട്ടിലാണ് സമനില ഗോള്‍ നേടിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്‍ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ് സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയില്‍ 3-2ന് ചെന്നൈയിന്‍ മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് സമനില പിടിച്ചു. മത്സരത്തിറെ ആദ്യ മിനിറ്റില്‍ ഗോളടിച്ച് ചെന്നൈ ഞെട്ടിച്ചെങ്കിലും മറുപടി ഗോളുകളോടെ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയെ പിടിച്ചുകെട്ടുകയായിരുന്നു. 

ആദ്യ പകുതിയില്‍ 2-3 ന് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് 59 -ാം മിനിട്ടിലാണ് സമനില ഗോള്‍ നേടിയത്. അവസാന 30 മിനിട്ടില്‍ ഇരുടീമുകളും വിജയഗോളിനായി വട്ടമിട്ട് കറങ്ങിയെങ്കിലും വല ചലിപ്പിക്കാനായില്ല.  ബ്ലാസ്റ്റേഴ്സിന്റെ ഡയമാന്റകോസും ചെന്നൈയിന്റെ ജോര്‍ദാന്‍ മുറെയും ഇരട്ട ഗോളുകള്‍ നേടി. പെനാല്‍റ്റിയിലൂടെയായിരുന്ന ഇരുവരുടേയും ഒരോ ഗോളുകള്‍. തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുന്നത്.

സമനിലയെങ്കിലും 17 പോയിന്റുകളുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഒന്നാമതെത്തി. 16 പോയിന്റുള്ള ഗോവയാണ് രണ്ടാമത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം സമനിലയാണിത്. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ദിമിത്രിയോസ് ഡയമെന്റകോസ് (11ാം മിനിറ്റില്‍ പെനല്‍റ്റി, 60), ക്വാമെ പെപ്ര (38) എന്നിവരാണു ഗോളുകള്‍ നേടിയത്. ജോര്‍ദാന്‍ മറിയും (13 പെനല്‍റ്റി, 24), റഹീം അലി (1) യുമാണ് ചെന്നൈയിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

'ലാലേട്ടന് ഒപ്പം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല' അച്ഛനോളം എത്താൻ വൻ കുതിച്ചുചാട്ടമാണ് അപ്പു നടത്തിയിരിക്കുന്നത്'

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

SCROLL FOR NEXT