ഇം​ഗ്ലണ്ടിനെതിരായ വിജയ ശേഷം അഫ്​ഗാൻ താരങ്ങൾ എക്സ്
Sports

ഓസീസിനെ വീഴ്ത്തുമോ അഫ്ഗാന്‍? ജയിച്ചാല്‍ ചരിത്രം, പക്ഷേ... മഴ ഭീഷണി

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഓസ്‌ട്രേലിയ- അഫ്ഗാനിസ്ഥാന്‍ പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ചരിത്ര നേട്ടത്തിനു അരികിലാണ്. ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അവരെ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ നിന്നു തന്നെ പുറത്താക്കിയ അഫ്ഗാന്‍ ഇന്ന് സെമി പ്രതീക്ഷകളുമായി പോരിനിറങ്ങുന്നു. ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ഓസീസിനെതിരെയും അട്ടിമറി നടത്തിയാല്‍ അവര്‍ ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ട്രോഫിയുടെ സെമിയിലേക്കും മുന്നേറും.

ഓസ്‌ട്രേലിയന്‍ വെല്ലുവിളി മാത്രമല്ല അവര്‍ക്ക് അതിജീവിക്കേണ്ടത്. ലാഹോറില്‍ മഴ ഭീഷണിയുണ്ട്. ഇന്ന് മഴ പെയ്ത് കളി നടന്നില്ലെങ്കില്‍ അവരുടെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടി നേരിടും.

2023ലെ ഏകദിന ലോകകപ്പിലെ സമാന സ്ഥിതിയാണ് നിലവില്‍ അഫ്ഗാനെ കാത്തിരിക്കുന്നത്. അന്ന് അട്ടിമറി ഭീഷണിയുമായി അവര്‍ ഓസീസിനെ വെള്ളം കുടിപ്പിച്ചിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍ നേടിയ ഇരട്ട സെഞ്ച്വറിയാണ് അവര്‍ക്ക് വിലങ്ങായത്. മാക്‌സ്‌വെല്‍ ഇന്നും ഓസീസ് നിരയില്‍ ഇറങ്ങുന്നുണ്ട്.

ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടം മഴയില്‍ ഒലിച്ചതോടെ അവര്‍ക്ക് 4 പോയിന്റുണ്ട്. അഫ്ഗാന് മൂന്നും. ഇന്ന് കളി നടന്നില്ലെങ്കില്‍ 5 പോയിന്റുമായി ഓസീസ് സെമിയിലേക്ക് മുന്നേറും.

2024ലെ ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച ചരിത്രം അഫ്ഗാനുണ്ട്. സൂപ്പര്‍ എട്ടില്‍ അന്ന് 21 റണ്‍സിനാണ് അവര്‍ ഓസീസിനെ പരാജയപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായി അവര്‍ ഒരു ഐസിസി പോരാട്ടത്തിന്റെ സെമിയിലേക്കും മുന്നേറി. ആ ഓര്‍മകളുടെ ബലത്തിലാണ് അഫ്ഗാന്‍ മറ്റൊരു അട്ടിമറിക്ക് കോപ്പുകൂട്ടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT