റാവല്‍പിണ്ടി മൈതാനം  
Sports

ചാംപ്യന്‍സ് ട്രോഫി; ഒരു പന്തുപോലും എറിഞ്ഞില്ല, ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ടിന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും മഴമൂലം വൈകി

സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്തുപോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് വീതം ലഭിച്ചു. നിലവില്‍ ഗ്രൂപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഓരോ മത്സരം വീതം ജയിച്ച ദക്ഷിണാഫ്രിക്കയും ഓസീസും ഒന്നും രണ്ടും സ്ഥാനത്താണ്.

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ടിന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും മഴമൂലം വൈകി. ഉച്‌ളചയ്ക്ക് 2.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. 20 ഓവര്‍ മത്സരംപോലും നടത്താനാവാത്ത സാഹചര്യമായതിനാല്‍ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഗ്രൂപ്പില്‍ മൂന്നും നാലും സ്ഥാനത്തുള്ള ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും ബുധനാഴ്ച ഏറ്റുമുട്ടും. ഇതില്‍ തോല്‍ക്കുന്ന ടീം ടൂര്‍ണമെന്റില്‍നിന്ന് പുറത്തുപോകും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലെത്തുക. അതുകൊണ്ടു തന്നെ നാലു ടീമുകള്‍ക്കും ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്.

ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 107 റണ്‍സിനു തകര്‍ത്തിരുന്നു. ഓസ്ട്രേലിയ ആകട്ടെ റെക്കോര്‍ഡ് ചെയ്സിങിലൂടെ ഇംഗ്ലണ്ടിനെ തര്‍ത്തെറിഞ്ഞു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തിയായിരുന്നു ഓസീസ് ജയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT