ചെല്‍സിക്കായി ഹാട്രിക്ക് ഗോളുകള്‍ നേടിയ കോള്‍ പാല്‍മര്‍ ട്വിറ്റര്‍
Sports

റോളര്‍ കോസ്റ്റര്‍! ഇഞ്ച്വറി ടൈമില്‍ തുടരെ 2 ഗോളുകള്‍; മാഞ്ചസ്റ്ററിനെ വീഴ്ത്തി ചെല്‍സിയുടെ 'ത്രില്ലര്‍'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 4-3നു വീഴ്ത്തി ചെല്‍സി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സമീപ കാലത്തു കണ്ട മികച്ച ത്രില്ലര്‍. ഏഴ് ഗോളുകള്‍ പിറന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി ചെല്‍സി ജയിച്ചു കയറി.

ചെല്‍സി ആദ്യം 2-0ത്തിനു മുന്നില്‍. പിന്നീട് ആദ്യ പകുതി തീരുമ്പോള്‍ 2-2നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില പിടിച്ചു. രണ്ടാം പകുതി തുടങ്ങി കളി പുരോഗമിക്കവെ മാഞ്ചസ്റ്റര്‍ 2-3 ലീഡെടുത്തു. എന്നാല്‍ കളി തീര്‍ന്നപ്പോള്‍ ചെല്‍സി 4-3നു ജയിച്ചു!

കളിയുടെ നാലാം മിനിറ്റില്‍ കോണോര്‍ കല്ലാഗറിലൂടെ ചെല്‍സി മുന്നിലെത്തി. 19ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് അവര്‍ 2-0ത്തിനു ലീഡും ഉയര്‍ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

34ാം മിനിറ്റില്‍ ഗര്‍നാചോയും 39ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടാസും വല ചലിപ്പിച്ചതോടെ മാഞ്ചസ്റ്റര്‍ സമനില പിടിച്ചു.

രണ്ടാം പകുതി തുടങ്ങി 67ാം മിനിറ്റില്‍ ഗര്‍നാചോ തന്റെ രണ്ടാം ഗോളിലൂടെ ടീമിനു ലീഡ് സമ്മാനിച്ചു. കളി 90ാം മിനിറ്റും കടന്നു ഇഞ്ച്വറി സമയത്തെത്തിയതിനു പിന്നാലെ നാടകീയതയും തുടങ്ങി.

ഇഞ്ച്വറി ടൈമിന്റെ പത്താം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വീണ്ടും വലയിലെത്തിച്ച് പാല്‍മര്‍ ചെല്‍സിക്ക് 3-3ന്റെ സമനില സമ്മാനിച്ചു. തൊട്ടു പിന്നാലെ ലോങ് വിസിലിനു നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ പാല്‍മര്‍ ഹാട്രിക്ക് തികച്ച് ടീമിനു അമ്പരപ്പിക്കുന്ന ജയവും സമ്മാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT