കാസ്പറോവ് ട്വിറ്റര്‍
Sports

ചെസ് ഇതിഹാസം കാസ്പറോവ് 'തീവ്രവാദി'- പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ നിരന്തരം വിമര്‍ശിക്കുന്ന വ്യക്തിയാണ് കാസ്പറോവ്

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: റഷ്യയിലെ തീവ്രവാദികളുടെ പട്ടികയില്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവും. ചെസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി പരിഗണിക്കപ്പെടുന്ന കാസ്പറോവ് സ്‌പോര്‍ട്‌സ് കരിയര്‍ അവസാനിപ്പിച്ച ശേഷം സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയിരുന്നു. ഭരണകൂട പീഡനം ഭയന്നു 2014ല്‍ കാസ്പറോവ് റഷ്യ വിട്ടിരുന്നു.

പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ നിരന്തരം വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് കാസ്പറോവ്. റഷ്യയുടെ സാമ്പത്തിക നിരീക്ഷണ വിഭാഗമാണ് തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു മോസ്‌ക്കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ ലോക ചാമ്പ്യനായ കാസ്പറോവ് റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ശക്തമായി എതിര്‍ക്കുന്ന ആളാണ്. റഷ്യയുടെ സാമ്പത്തിക നിരീക്ഷണ ഏജന്‍സിയായ റോസ്ഫിന്‍ മോണിറ്ററിങ് കഴിഞ്ഞ ദിവസമാണ് കാസ്പറോവിനേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്ത് കാരണമാണ് 60കാരനെ ഉള്‍പ്പെടുത്തിയത് എന്നതു സംബന്ധിച്ചു വിശദീകരണമില്ല.

നിലവില്‍ റഷ്യയിലെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇനി മുന്‍കൂര്‍ അനുമതി വാങ്ങേണ്ടി വരും. ബാങ്ക് ഇടപാടുകള്‍ ആവശ്യമുള്ളപ്പോഴെല്ലാം കാസ്പറോവിനു ഓരോ തവണയും അനുമതി വാങ്ങേണ്ടി വരും. 2022ല്‍ റഷ്യയിലെ നീതിന്യായ മന്ത്രാലയം കാസ്പറോവിനെ വിദേശ ഏജന്റാണെന്നു പ്രഖ്യാപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

SCROLL FOR NEXT