കാസ്പറോവ് ട്വിറ്റര്‍
Sports

ചെസ് ഇതിഹാസം കാസ്പറോവ് 'തീവ്രവാദി'- പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ നിരന്തരം വിമര്‍ശിക്കുന്ന വ്യക്തിയാണ് കാസ്പറോവ്

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: റഷ്യയിലെ തീവ്രവാദികളുടെ പട്ടികയില്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവും. ചെസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി പരിഗണിക്കപ്പെടുന്ന കാസ്പറോവ് സ്‌പോര്‍ട്‌സ് കരിയര്‍ അവസാനിപ്പിച്ച ശേഷം സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയിരുന്നു. ഭരണകൂട പീഡനം ഭയന്നു 2014ല്‍ കാസ്പറോവ് റഷ്യ വിട്ടിരുന്നു.

പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ നിരന്തരം വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് കാസ്പറോവ്. റഷ്യയുടെ സാമ്പത്തിക നിരീക്ഷണ വിഭാഗമാണ് തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു മോസ്‌ക്കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ ലോക ചാമ്പ്യനായ കാസ്പറോവ് റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ശക്തമായി എതിര്‍ക്കുന്ന ആളാണ്. റഷ്യയുടെ സാമ്പത്തിക നിരീക്ഷണ ഏജന്‍സിയായ റോസ്ഫിന്‍ മോണിറ്ററിങ് കഴിഞ്ഞ ദിവസമാണ് കാസ്പറോവിനേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്ത് കാരണമാണ് 60കാരനെ ഉള്‍പ്പെടുത്തിയത് എന്നതു സംബന്ധിച്ചു വിശദീകരണമില്ല.

നിലവില്‍ റഷ്യയിലെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇനി മുന്‍കൂര്‍ അനുമതി വാങ്ങേണ്ടി വരും. ബാങ്ക് ഇടപാടുകള്‍ ആവശ്യമുള്ളപ്പോഴെല്ലാം കാസ്പറോവിനു ഓരോ തവണയും അനുമതി വാങ്ങേണ്ടി വരും. 2022ല്‍ റഷ്യയിലെ നീതിന്യായ മന്ത്രാലയം കാസ്പറോവിനെ വിദേശ ഏജന്റാണെന്നു പ്രഖ്യാപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT